India

പള്ളിയില്‍ പോയ ഹിന്ദു പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത; ദൃശ്യങ്ങള്‍ ഗ്വാട്ടേമാലയിലേത്

2015 ല്‍ മധ്യ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടേമാലയില്‍ നടന്നതാണെന്ന്  അന്വേഷണത്തില്‍ കണ്ടെത്തി. ഇന്ത്യയുമായി ഇതിന് യാതൊരു ബന്ധമില്ലെന്നും കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ നിന്നും ഇന്ത്യയെ ലക്ഷ്യമാക്കി ഈ 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ക്രിസ്ത്യന്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് പോയ ഹിന്ദു പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചുവെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റെന്ന് റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ സ്ഥിതിയാണ് ഇതെന്നും ഇന്ത്യയുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയുകയെന്നുമുള്ള അടിക്കുറിപ്പോടെയാണ് വ്യാജ വീഡിയോ പ്രചരിച്ചത്. 

എന്നാല്‍ സംഭവം 2015 ല്‍ മധ്യ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടേമാലയില്‍ നടന്നതാണെന്ന്  അന്വേഷണത്തില്‍ കണ്ടെത്തി. ഇന്ത്യയുമായി ഇതിന് യാതൊരു ബന്ധമില്ലെന്നും കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ നിന്നും ഇന്ത്യയെ ലക്ഷ്യമാക്കി ഈ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നുവെന്നും ഗൂഗിള്‍ പറയുന്നു. 2016 ലും ക്രിസ്മസ് സമയത്ത് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടിരുന്നു. 

വുമണ്‍ ബേണ്‍ഡ് എലൈവ് എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതോടെയാണ് വീഡിയോ ദൃശ്യങ്ങള്‍ ഇന്ത്യയിലേത് അല്ലെന്ന് തെളിഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT