India

പശുക്കള്‍ക്ക് ആംബുലന്‍സ് സേവനവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ആംബുലന്‍സിന്റെ ഫഌഗ് ഓഫ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ നിര്‍വഹിച്ചു. ആംബുലന്‍സില്‍ പശുക്കളുടെ ശുശ്രൂഷയ്ക്കായി മൃഗഡോക്ടറുടെ സേവനവും -  ഗോവംശ് ചികിത്സ മൊബൈല്‍ സര്‍വീസ് എന്ന പേരിലാണ് സര്‍വീസ്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ:  ഉത്തര്‍പ്രദേശില്‍ പശുക്കള്‍ക്ക് ആംബുലന്‍സ് സേവനം ഉറപ്പാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ആംബുലന്‍സിന്റെ ഫഌഗ് ഓഫ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ നിര്‍വഹിച്ചു. ആംബുലന്‍സില്‍ പശുക്കളുടെ ശുശ്രൂഷയ്ക്കായി ഒരു മൃഗഡോക്ടറുടെ സേവനവും സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു. ഗോവംശ് ചികിത്സ മൊബൈല്‍ സര്‍വീസ് എന്ന പേരിലാണ് ആംബുലന്‍സ് സര്‍വീസ്.

രോഗമുള്ളതോ പരിക്കേറ്റതോ ആയ പശുക്കളെ ആംബുലന്‍സ് ഗോശാലകളിലേയ്‌ക്കോ ആശുപത്രിയിലേയ്‌ക്കോ എത്തിക്കും. ഇതിനായി 
ഗോ സേവ ടോള്‍ ഫ്രീ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടന ചിത്രം ഉപമുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ആദ്യ ഘട്ടത്തില്‍ ലക്നൗ, ഗോരഖ്പൂര്‍, വാരാണസി, മഥുര, അലഹബാദ് എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക. മസ്ദൂര്‍ കല്യാണ്‍ സംഘാതന്‍ എന്ന സംഘടനയാണ് ആംബുലന്‍സ് സര്‍വീസിന് പിന്നില്‍.

കറവ വറ്റിയ  പശുക്കളെ അവഗണിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. തെരുവുകളില്‍ നിന്ന് പശുക്കള്‍ പ്ലാസ്റ്റിക്കും പോളിത്തീനും മറ്റും ഭക്ഷിക്കുന്ന സാഹചര്യമുണ്ടായാല്‍ മുനിസിപ്പാലിറ്റി അധികൃതര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും സംഘടനയുടെ നേതാവ് സഞ്ജയ് റായ് പറഞ്ഞു. യുപിക്ക് പിന്നാലെ മധ്യപ്രദേശിലും ഇത്തരം സര്‍വീസ് ആരംഭിക്കാനിരിക്കുകയാണ് ബിജെപി സര്‍ക്കാര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT