India

പിന്തുണയില്ല, യെദ്യൂരപ്പ രാജിവച്ചിറങ്ങി

രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങുതകര്‍ത്ത കര്‍ണാടകയില്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവച്ചു

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങുതകര്‍ത്ത കര്‍ണാടകയില്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവച്ചു. സഭയില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ച് നടത്തിയ പ്രസംഗത്തിന് ഒടുവിലായിരുന്നു രാജിപ്രഖ്യാപനം. വിശ്വാസ വോട്ടെടുപ്പില്‍ പിന്തുണ ഉറപ്പിക്കാനുളള ശ്രമങ്ങള്‍ പരാജയപ്പെട്ട പശ്ചാത്തലത്തില്‍ ബലാബലത്തിന് നില്‍ക്കാതെ യെദ്യൂരപ്പ രാജിവച്ച് ഒഴിയുകയായിരുന്നു. 


നിയമസഭയില്‍ വികാരാധീനനയായാണ് മുഖ്യമന്ത്രി യെദ്യൂരപ്പ പ്രസംഗം വായിച്ചത്. തനിക്ക് ജനങ്ങളെയും സംസ്ഥാനത്തെയും സേവിക്കണമെന്ന് യെദ്യൂരപ്പ  പറഞ്ഞു.സീറ്റല്ല ജനഹിതമാണ് പ്രധാനം. കര്‍ഷകര്‍ക്കും നാടിനുമായി ചെയ്ത കാര്യങ്ങള്‍ 13 പേജു വരുന്ന രാജിപ്രസംഗത്തില്‍ യെദ്യൂരപ്പ എണ്ണി എണ്ണി പറഞ്ഞു.

സഭയിലെ വലിയ ഒറ്റക്കക്കക്ഷി എന്നനിലയ്ക്കാണ് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. മറ്റിടങ്ങളിലെ രീതി ഇവിടെയും പിന്തുടര്‍ന്നു എന്നേയുള്ളു. ഒരു ലക്ഷം വരെയുള്ള കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ ആഗ്രഹിച്ചു. ജീവിതത്തിന്റെ അവസാനം വരെ കര്‍ഷകര്‍ക്കായി പോരാടുമെന്നും യെദ്യൂരപ്പ പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കര്‍ണാടകയില്‍ ബിജെപി തൂത്തുവാരുമെന്നും പ്രഖ്യാപിച്ചായിരുന്നു യെദ്യൂരപ്പ രാജി പ്രസംഗം അവസാനിപ്പിച്ചത്

ബിജെപിക്ക് നിലവില്‍ 104 എംഎല്‍എമാരുടെ പിന്തുണയാണുളളത്. ഭൂരിപക്ഷത്തിന് 111 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും എംഎല്‍എമാരെ അടര്‍ത്തിമാറ്റി ഭൂരിപക്ഷം ഉറപ്പാക്കാമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍. ഇത് ഫലം കാണാത്ത സാഹചര്യത്തിലാണ് യെദ്യൂരപ്പ രാജിവച്ചത്. ഭൂരിപക്ഷം ഉറപ്പിക്കാനാവാതെ രാജിവച്ച് ഒഴിയുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ബിജെപി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ടില്‍ ഇഡിക്ക് ആശ്വാസം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

സമവായത്തിന് മുന്‍കൈ എടുത്തത് ഗവര്‍ണര്‍; വിസി നിയമനത്തില്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടില്ല; വാര്‍ത്തകള്‍ തള്ളി സിപിഎം

അടിച്ചു കയറി ഹർദ്ദിക്! 16 പന്തിൽ 54 റൺസ്; കൂറ്റൻ സ്കോറുയർത്തി ഇന്ത്യ

SCROLL FOR NEXT