India

പൊതുജനമധ്യത്തില്‍ ജില്ലാ കളക്ടറെ ഭീഷണിപ്പെടുത്തി കോണ്‍ഗ്രസ് എംഎല്‍എ ; മണിക്കൂറുകള്‍ക്കകം കളക്ടര്‍ക്ക് സ്ഥാനചലനം ( വീഡിയോ )

അലിരാജ്പൂര്‍ ജില്ലാ കളക്ടറെയാണ് കോണ്‍ഗ്രസ് എംഎല്‍എ കലാവതി ഭൂരിയ പരസ്യമായി ഭീഷണിപ്പെടുത്തിയത് 

സമകാലിക മലയാളം ഡെസ്ക്


ഭോപ്പാല്‍ : ജില്ലാ കളക്ടറെ കോണ്‍ഗ്രസ് എംഎല്‍എ പൊതുജനമധ്യത്തില്‍ പരസ്യമായി ഭീഷണിപ്പെടുത്തി. സംഭവത്തിന് മണിക്കൂറുകള്‍ക്കകം കളക്ടറെ സര്‍ക്കാര്‍ സ്ഥലംമാറ്റുകയും ചെയ്തു. മധ്യപ്രദേശിലെ അലിരാജ്പൂരിലാണ് സംഭവം. 

അലിരാജ്പൂര്‍ ജില്ലാ കളക്ടറെയാണ് കോണ്‍ഗ്രസ് എംഎല്‍എ കലാവതി ഭൂരിയ പരസ്യമായി ഭീഷണിപ്പെടുത്തിയത്. അനുയായികളും നാട്ടുകാരും നോക്കിനില്‍ക്കെയായിരുന്നു കളക്ടര്‍ക്കെതിരെ എംഎല്‍എ ആക്രോശം നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

ചുറ്റും നിന്ന ജനം ചിരിക്കുകയും, അനുയായികള്‍ കൈയടിച്ച് എംഎല്‍എയെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നത് 54 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലുണ്ട്. കളക്ടര്‍ അഴിമതിക്കാരനാണെന്നും കലാവതി ആരോപിക്കുന്നു. ഈ സംഭവത്തിന് പിന്നാലെ, മണിക്കൂറുകള്‍ക്കകം ജില്ലാ കളക്ടറെ സര്‍ക്കാര്‍ സ്ഥലംമാറ്റുകയും ചെയ്തു. 

എന്നാല്‍ പുതിയ സര്‍ക്കാര്‍ ഉന്നത തലത്തില്‍ വരുത്തുന്ന മാറ്റത്തിന്റെ ഭാഗമായാണ് കളക്ടറുടെ സ്ഥാനചലനമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.  അലിരാജ്പൂര്‍ കളക്ടര്‍ ഉള്‍പ്പെടെ 15 കളക്ടര്‍മാരെ സ്ഥലംമാറ്റിയിട്ടുണ്ട്. മൊത്തം 48 ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റിനിയമിച്ചതായും സര്‍ക്കാര്‍ വിശദീകരിക്കുന്നു. 

കഴിഞ്ഞ ദിവസം യുപിയിലെ ആഗ്രയില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെ ബിജെപി എംഎല്‍എ ഉദയ്ബന്‍ ചൗധരി പരസ്യമായി ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT