ഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ നീന്തൽ പരിശീലകനായ സുരജിത്ത് ഗാംഗുലി അറസ്റ്റിലായി. ഡൽഹിയിൽ വച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. നീന്തൽ താരത്തിന്റെ പിതാവിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്.
പശ്ചിമ ബംഗാൾ സ്വദേശിയാണ് സുരജിത്. അന്വേഷണം ആരംഭിച്ചതോടെ ഒളിവിൽപോയ ഇയാൾ അറസ്റ്റ് ചെയ്യപ്പെടാതിരിക്കാൻ പലസ്ഥലങ്ങളിലേക്ക് യാത്ര ചെയ്തു. പോസ്കോ നിയമപ്രകാരമാണ് സുരജിത്തിനെതിരായി കേസ് ഫയൽ ചെയ്തിരിക്കുന്നത്.
സംസ്ഥാന നീന്തൽ ടീം പരിശീലകനായ സുരജിത്ത് ഗാംഗുലി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപയോഗപ്പെടുത്തുന്ന വിഡിയോ വ്യാഴാഴ്ച രാവിലെ മുതലാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. രണ്ടു വർഷം മുൻപാണ് ഇയാൾ ഗോവ സ്വിമ്മിംഗ് അസോസിയേഷനില്‍ പരിശീലകനായത്. ഗോവ ദേശീയ ടീം മുഖ്യനീന്തൽ പരിശീലക സ്ഥാനത്തു നിന്നും നേരത്തെതന്നെ സുരജിത്തിനെ നീക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates