India

ബര്‍ഗര്‍ കഴിച്ച യുവാവ് ചോര തുപ്പി, കുപ്പിച്ചില്ലെന്ന് പരാതി; ബര്‍ഗര്‍ കിങ്ങിന് എതിരേ അന്വേഷണം

ബര്‍ഗര്‍ കിങ്ങിന്റെ പൂനെയിലെ ഔട്ട്‌ലെറ്റില്‍ നിന്ന് ബര്‍ഗര്‍ കഴിച്ച യുവാവിനാണ് കുപ്പിച്ചില്ലുകള്‍ വായില്‍ തുളച്ചുകയറി പരിക്കേറ്റത്

സമകാലിക മലയാളം ഡെസ്ക്

പൂനെ; ബര്‍ഗറില്‍ നിന്ന് കുപ്പിച്ചില്ലുകള്‍ കിട്ടിയതായി പരാതി. ബര്‍ഗര്‍ കിങ്ങിന്റെ പൂനെയിലെ ഔട്ട്‌ലെറ്റില്‍ നിന്ന് ബര്‍ഗര്‍ കഴിച്ച യുവാവിനാണ് കുപ്പിച്ചില്ലുകള്‍ വായില്‍ തുളച്ചുകയറി പരിക്കേറ്റത്. സംഭവത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. 

ഓട്ടോറിക്ഷ ഡ്രൈവറായ സജിത് പത്താന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനായാണ് കഴിഞ്ഞ ബുധനാഴ്ച എഫ്‌സി റോഡിലുള്ള ബര്‍ഗര്‍ കിങ്ങിന്റെ ഔട്ട്‌ലെറ്റില്‍ എത്തിയത്. ബര്‍ഗറും ഫ്രൈസും സോഫ്റ്റ് ഡ്രിങ്കും ഇവര്‍ ഓര്‍ഡര്‍ ചെയ്തു. ബര്‍ഗര്‍ കഴിക്കാന്‍ തുടങ്ങിയ സജിത് പെട്ടെന്ന് തോട്ടയില്‍ പിടിച്ച് രക്തം തുപ്പാന്‍ തുടങ്ങി. സജിത്തിന്റെ സുഹൃത്തുക്കള്‍ ബര്‍ഗര്‍ പരിശോധിച്ചപ്പോഴാണ് അതില്‍ നിന്ന് ചില്ല് പൊട്ടിയതിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ ഉടന്‍ തന്നെ സജിത്തിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി. 

എന്നാല്‍ ഇങ്ങനെയൊരു സംഭവം നടന്നതായി അറിയില്ല എന്നാണ് ബര്‍ഗര്‍ കിങ് ഔട്ട്‌ലെറ്റിന്റെ മാനേജര്‍ പറയുന്നത്. സജിത്തിന്റെ ആരോഗ്യനിലയില്‍ പ്രശ്‌നമില്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ബര്‍ഗറില്‍ നിന്ന് കുപ്പിച്ചില്ല് കണ്ടെത്തിയതിന് തെളിവില്ലെന്നാണ് പറയുന്നത്. സജിത്തിനെ പരിശോധിച്ച ഡോക്ടറുടെ മൊഴിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്

SCROLL FOR NEXT