India

ബാബറി മസ്ജിദ് തകര്‍ക്കാന്‍ ആഹ്വാനം നല്‍കിയത് അഡ്വാനിയല്ല; കര്‍സേവകരോട് ആഹ്വാനം ചെയ്തത് താനെന്ന് രാം വിലാസ് വേദാന്തി

തന്റെ പക്കല്‍ നിന്ന് മൈക്രോഫോണ്‍ വാങ്ങി കര്‍സേവകരോട് ശാന്തരായി പിരിഞ്ഞുപോകാനാണ് അഡ്വാനിയും മുരളി മനോഹര്‍ ജോഷിയുമെല്ലാം ശ്രമിച്ചതെന്നും രാം വിലാസ് വേദാന്തി

സമകാലിക മലയാളം ഡെസ്ക്

ഫൈസാബാദ്: ബാബറി മസ്ജിദ് തകര്‍ക്കാന്‍ എല്‍.കെ.അഡ്വാനിയല്ല, താനാണ് കര്‍സേവകര്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന വാദവുമായി മുന്‍ ബിജെപി എംപിയായ രാം വിലാസ് വേദാന്തി. അഡ്വാനിയേയും, മുരളി മനോഹര്‍ ജോഷിയേയും, രാജ്മാതാ വിജയരാജയേയും ഈ കേസില്‍ കുറ്റക്കാരാക്കിയത് തെറ്റായ നടപടിയാണെന്ന് രാം വിലാസ് വേദാന്തി ആരോപിക്കുന്നു. 

ബാബറി മസ്ജിദ് തകര്‍ക്കലുമായി ബന്ധപ്പെട്ട് അഡ്വാനിക്കും മുരളീ മനോഹര്‍ ജോഷി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള ഗൂഢാലോചന കുറ്റം നിലനില്‍ക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് രാം വിലാസ് വേദാന്തിയുടെ പ്രതികരണം.

തന്റെ പക്കല്‍ നിന്ന് മൈക്രോഫോണ്‍ വാങ്ങി കര്‍സേവകരോട് ശാന്തരായി പിരിഞ്ഞുപോകാനാണ് അഡ്വാനിയും മുരളി മനോഹര്‍ ജോഷിയുമെല്ലാം ശ്രമിച്ചതെന്നും രാം വിലാസ് വേദാന്തി പറയുന്നു. ബാബറ് മസ്ജിദ് തകര്‍ക്കാന്‍ ആഹ്വാനം നല്‍കിയതിന് വധശിക്ഷ ഏറ്റുവാങ്ങാനും തയ്യാറാണെന്നും മുന്‍ ബിജെപി എംപി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT