India

'ഭാരത് മാതാ കീ ജയ്' ദുരുപയോഗം ചെയ്യുന്നു, ആക്രമണോത്സുകമായ ഇന്ത്യയെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു: മന്‍മോഹന്‍ സിങ്

ഭാരത് മാതാ കീ ജയ് മുദ്രാവാക്യം ദുരുപയോഗം ചെയ്യുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഭാരത് മാതാ കീ ജയ് മുദ്രാവാക്യം ദുരുപയോഗം ചെയ്യുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. തീവ്രവും തികച്ചും വൈകാരികവുമായ ആശയത്തോടെയുളള ഇന്ത്യയെ സൃഷ്ടിക്കാനാണ് ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ദുരുപയോഗം ചെയ്യുന്നതെന്നും മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടു. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രഭാഷണങ്ങള്‍ അടങ്ങുന്ന ബുക്കിന്റെ പ്രകാശനച്ചടങ്ങിലാണ് ബിജെപിയെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടുളള മന്‍മോഹന്‍സിങ്ങിന്റെ പരാമര്‍ശം.

ലക്ഷകണക്കിന് പൗരന്മാരെ ഒഴിവാക്കി തീവ്രവും തികച്ചും വൈകാരികവുമായ ആശയത്തോടെയുളള ഇന്ത്യയെ നിര്‍മ്മിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ദുരുപയോഗം ചെയ്തു കൊണ്ടിരിക്കുകയാണെന്നും മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തി. 'ആരാണ് ഭാരത് മാതാ?, ആരുടെ ജയമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? '- നെഹ്‌റുവിന്റെ വാക്കുകളെ ഉദ്ധരിച്ച് മന്‍മോഹന്‍ സിങ് ചോദിക്കുന്നു. മലകളും പുഴകളും വനങ്ങളും പാടങ്ങളും എല്ലാവര്‍ക്കും വേണ്ടപ്പെട്ടതാണ്. എന്നാല്‍ വിശാലമായ പ്രദേശത്ത് വ്യാപിച്ച് കിടക്കുന്ന ഇന്ത്യയിലെ ജനങ്ങളെയാണ് ആത്യന്തികമായി എണ്ണിത്തിട്ടപ്പെടുത്തുന്നതെന്ന് നെഹ്‌റുവിനെ ഉദ്ധരിച്ച് മന്‍മോഹന്‍സിങ് പറഞ്ഞു.

ലോകത്തെ വമ്പന്‍ ശക്തികളില്‍ ഒന്നായി ഇന്ത്യയെ പരിഗണിക്കുന്നുണ്ടെങ്കില്‍, അതിന്റെ പിന്നിലെ മുഖ്യശില്‍പി നെഹ്‌റുവാണ്. രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയായ നെഹറുവിനെയാണ് ഇക്കാര്യത്തില്‍ ബഹുമാനിക്കേണ്ടത്. ചാഞ്ചാട്ടം ദൃശ്യമായ അവസ്ഥയില്‍ നിന്ന് രാജ്യത്തെ ജനാധിപത്യ വഴിയിലേക്ക് കൊണ്ടുവരാന്‍ നേതൃത്വം നല്‍കിയ വ്യക്തിയാണ് നെഹ്‌റു. വ്യത്യസ്തമായ സാമൂഹ്യ, രാഷ്ട്രീയ കാഴ്ചപ്പാടുകളാണ് ഇതിനായി നെഹ്‌റു പ്രയോജനപ്പെടുത്തിയതെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ചിലര്‍ക്ക് രാജ്യത്തിന്റെ ചരിത്രം വായിക്കാന്‍ ക്ഷമയില്ല. മുന്‍വിധികളാണ് ഇവരെ മുന്നോട്ടു നയിക്കുന്നത്. നെഹ്‌റുവിനെ തെറ്റായി ചിത്രീകരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. എന്നാല്‍ ചരിത്രത്തിന്  യഥാര്‍ത്ഥ കണ്ണിലൂടെ വസ്തുതകള്‍ നോക്കി കാണാനും തെറ്റുകള്‍ തളളാനുമുളള കഴിവുണ്ടെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എപ്സ്റ്റീന്‍ ഫയലുകളില്‍ മോദിയുടെ പേര്; അവജ്ഞയോടെ തള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം; ദേശീയ അപമാനമെന്ന് കോണ്‍ഗ്രസ്; വിവാദം

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT