India

ഭാര്യയുമായി അതിരുവിട്ട 'അടുപ്പം' ; സീരിയല്‍ നടന്റെ കൊലപാതകത്തില്‍ അറസ്റ്റ് ; സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമായി

കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : സീരിയല്‍ നടന്‍ സെല്‍വരത്‌നത്തെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. വിരുദുനഗര്‍ സ്വദേശി വിജയകുമാറിനെ (30) ആണ് എംജിആര്‍ നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വിജയകുമാറിന്റെ ഭാര്യയും നടന്‍ സെല്‍വരത്‌നവും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇതേത്തുടര്‍ന്നാണ് നടനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. 

കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. അതില്‍ വിജയകുമാറിന്റെ സാന്നിധ്യമുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. വിജയകുമാര്‍ നേരത്തെ സെല്‍വരത്‌നത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് സൂചിപ്പിച്ചു. 

തമിഴ് സീരിയല്‍ നടനായ സെല്‍വരത്‌നത്തെ രണ്ടു ദിവസം മുന്‍പാണ് അജ്ഞാത സംഘം വെട്ടിക്കൊന്നത്. ശ്രീലങ്കന്‍ അഭയാര്‍ഥികളാണ് സെല്‍വരത്‌നവും വിജയകുമാറും. 2005 ല്‍ ജോലി തേടിയാണ് സെല്‍വരത്‌നം ചെന്നൈയിലെത്തിയത്. തുടര്‍ന്ന് തമിഴ് മിനി സ്‌ക്രീന്‍ രംഗത്ത് ചെറിയ വേഷങ്ങള്‍ ചെയ്ത സെല്‍വരത്‌നം, വിജയ് ടിവിയിലെ തേന്‍മൊഴി ബിഎ എന്ന സീരിയലിലൂടെ ശ്രദ്ധേയനാകുകയായിരുന്നു. 

കഴിഞ്ഞ ശനിയാഴ്ച സീരിയല്‍ ചിത്രീകരണത്തിനു പോകാതെ സെല്‍വരത്‌നം സുഹൃത്തിനൊപ്പം തങ്ങി. ഞായറാഴ്ച പുലര്‍ച്ചെ ഒരു ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്ന് പുറത്തേക്കു പോകുകയായിരുന്നു. ഞായറാഴ്ച രാവിലെ 6.30 ന് എംജിആര്‍ നഗറില്‍ വച്ചാണ് സെല്‍വരത്‌നം ആക്രമിക്കപ്പെട്ടത്. ഓട്ടോറിക്ഷയില്‍ എത്തിയ അക്രമികള്‍ കുത്തിയും വെട്ടിയും നടനെ കൊലപ്പെടുത്തുകയായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT