India

മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കരുത്; മോദിയോട് ബറാക് ഒബാമ ആവശ്യപ്പെട്ടു

ഇതേ കാര്യം താന്‍ അമേരിക്കന്‍ ജനതയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒബാമ വ്യക്തമാക്കി. 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: രാജ്യത്തെ മതത്തിന്റെയും വര്‍ഗത്തിന്റെയും അടിസ്ഥാനത്തില്‍ വിഭജിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് താന്‍ വ്യക്തിപരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ഇതേ കാര്യം താന്‍ അമേരിക്കന്‍ ജനതയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒബാമ വ്യക്തമാക്കി. 

എന്നാല്‍ മോദി ഇതിന് എന്ത് മറുപടി നല്‍കി എന്ന ചോദ്യത്തിന് അദ്ദേഹം അത് വെളിപ്പെടുത്തിയിട്ടില്ലെന്ന് ഒബാമ പറഞ്ഞു. എന്നാല്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് മുസ്‌ലിംങ്ങള്‍ ഈ നാടിന്റെ ഭാഗമാണെന്ന് അവര്‍ വിശ്വസിക്കുന്നു എന്നത് സര്‍ക്കാറിനും ഭൂരിപക്ഷ സമുദായങ്ങള്‍ക്കും സന്തോഷം നല്‍കുന്നതാണെന്ന് മോദി പറഞ്ഞുവെന്ന് ഒബാമ വ്യക്തമാക്കി. 

ഇന്ത്യയില്‍ മുസ്‌ലിംങ്ങള്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അവര്‍ വിശ്വസിക്കുന്നു. ഇത് മറ്റു രാജ്യങ്ങളില്‍ സംഭവിക്കാത്തതാണ്. അത് പ്രോത്‌സാഹിപ്പിക്കേണ്ടതാണെന്നും ഒബാമ പറഞ്ഞു. 

'ജനാധിപത്യത്തില്‍ ഏറ്റവും പ്രധാനം ജനങ്ങളുടെ ഓഫിസിനാണ്. അല്ലാതെ രാഷ്ട്രപതിയുടെയോ പ്രധാനമന്ത്രിയുടെയോ ഓഫീസിനില്ല'- ഒബാമ പറഞ്ഞു. ഒരു രാഷ്ട്രീയക്കാരനെ പിന്തുണക്കുന്നതിലൂടെ താന്‍ ഏത് ആശയത്തെയാണ് പ്രോത്‌സാഹിപ്പിക്കുന്നതെന്ന് അവര്‍ സ്വയം ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആഗോള താപനം പ്രതിരോധിക്കല്‍ ലക്ഷ്യമാക്കിയുള്ള പാരിസിലെ കാലാവസ്ഥാ കരാറില്‍ നരേന്ദ്ര മോദിയെടുത്ത നിലപാടിനെ പ്രശംസിച്ച ഒബാമ, കരാറുമായി സഹകരിക്കാതിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT