India

മനുഷ്യര്‍ക്കു കഴിക്കാന്‍ പറ്റാത്ത ഭക്ഷണമാണ് ഇന്ത്യന്‍ റെയില്‍വേ നല്‍കുന്നതെന്ന് സിഎജി റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ റെയില്‍വേ യാത്രാക്കാര്‍ക്കു നല്‍കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ടു ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു സിഎജി റിപ്പോര്‍ട്ട്. ട്രെയിനുകളിലും സ്‌റ്റേഷനുകളിലുമായി നടത്തിയ പരിശോധനയിലാണ് മനുഷ്യര്‍ക്കു കഴിക്കാന്‍ പറ്റാത്ത രീതിയിലുള്ള ഭക്ഷണമാണ് നല്‍കുന്നതെന്ന് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. 

കഴിക്കാന്‍ അനുയോജ്യമല്ലാത്ത ഭക്ഷണ വസ്തുക്കള്‍, വൃത്തിയില്ലാത്ത അന്തരീക്ഷം, മലിനമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, അനധികൃത ബ്രാന്‍ഡുകളുടെ കുടിവെള്ളം തുടങ്ങി ഗുരുതരമായ പ്രശ്‌നങ്ങളാണ് സിഎജി കണ്ടെത്തിയത്.

ട്രെയിനുകളിലെയും ഇവയില്‍ ഭക്ഷണം നല്‍കുന്ന കാറ്ററിങ് യൂണിറ്റുകളിലെയും ശുചിത്വമില്ലായ്മയും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. റെയ്ല്‍വേ പൈപ്പില്‍ നിന്നെടുക്കുന്ന ശുചിത്വമില്ലാത്ത വെള്ളംകൊണ്ടാണ് കുടിക്കാന്‍ ആവശ്യമായ പാനീയങ്ങളുണ്ടാക്കുന്നത്. കാറ്ററിങ് യൂണിറ്റിലെ ഭക്ഷണങ്ങള്‍ ഒരുക്കിവെച്ചിരിക്കുന്ന പാത്രങ്ങളിലെല്ലാം വൃത്തിയില്ലാത്ത സാഹചര്യത്തില്‍ തുറന്നു വെച്ചിരിക്കുന്നതായും സിഎജി കണ്ടെത്തി. 74 സ്റ്റേഷനുകളിലും 80 ട്രെയിനുകളിലുമായി സിഎജിയും റെയില്‍വേയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്