India

മുസ്ലീം ജനസംഖ്യ ഉയരുന്നത് രാജ്യത്തെ വിഭജനത്തിന് കാരണമാകുമെന്ന് ബിജെപി നേതാവ്

ഹിന്ദുക്കള്‍ക്ക് രണ്ട് കുട്ടികള്‍ ജനിക്കുമ്പോള്‍ മുസ്ലീങ്ങള്‍ 12 കുട്ടികള്‍ക്കാണ് ജന്മം നല്‍കുന്നത്

സമകാലിക മലയാളം ഡെസ്ക്

ഉദയ്പൂര്‍: മുസ്ലീം ജനസംഖ്യ ഉയരുന്നത് രാജ്യത്ത് രണ്ടാമതൊരു വിഭജനത്തിന് കളമൊരുക്കുമെന്ന്  ബിജെപി നേതാവ് ഗുലാബ് ചന്ദ് കത്താരിയ. ജനസംഖ്യ ഉയരുന്നത് ഇന്ത്യുയുടെ സംസ്‌കാരത്തെ അപകടപ്പെടുത്തുമെന്നും മുന്‍രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കത്താരിയ പറഞ്ഞു. ഉദയ്പൂരിലെ തെരഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യത്തെ ഹിന്ദു - മുസ്ലീം ജനസംഖ്യ അനുപാതത്തില്‍ വലിയ വ്യത്യാസമുണ്ട്. ഇത് ഹൈന്ദവ സംസ്‌കാരത്തെ തകര്‍ക്കാന്‍ ഇടയാക്കും. ഇത് രാജ്യത്തെ വിഘടിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ വിഭജിക്കുന്ന സമയത്ത് ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ വെറും ഒന്‍പത് ശതമാനം മാത്രമായിരുന്നു. ഇപ്പോള്‍ അത് പത്തൊന്‍പത് ശതമാനമായി ഉയര്‍ന്നു. പാക്കിസ്ഥാനില്‍ വിഭജനസമയത്ത് ഹിന്ദുക്കളുടെ ജനസംഖ്യ 20 മുതല്‍ 33 ശതമാനം വരെയായിരുന്നു. ഇപ്പോഴാകട്ടെ അത് വെറും രണ്ട് ശതമാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കള്‍ക്ക് രണ്ട് കുട്ടികള്‍ ജനിക്കുമ്പോള്‍ മുസ്ലീങ്ങള്‍ 12 കുട്ടികള്‍ക്കാണ് ജന്മം നല്‍കുന്നത്. ഇങ്ങനെ പോയാല്‍ എഴുപത് വര്‍ഷത്തിനുള്ളില്‍ രാജ്യം വീണ്ടും വിഭജിക്കാന്‍ ഇടയാകുമെന്ന് അദ്ദേഹം പറഞ്ഞു. 

വര്‍ഗീയത പടര്‍ത്തുന്ന കത്താരിയുടെ പ്രസംഗത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചട്ടലംഘനമാരോപിച്ച് തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

'ഓപ്പറേഷന്‍ സിന്ദൂര്‍ കോണ്‍ഗ്രസ് രാജകുടുംബത്തിന്റെ ഉറക്കം കെടുത്തി'; രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി

കണക്കുകൂട്ടല്‍ തെറ്റിച്ച 5ാം വിക്കറ്റ് കൂട്ടുകെട്ട്! ഇന്ത്യക്ക് ജയിക്കാന്‍ 187 റണ്‍സ്

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം: പിഎംഎ സലാമിനെതിരെ പൊലീസിൽ പരാതി

ഷു​ഗറു കൂടുമെന്ന ടെൻഷൻ വേണ്ട, അരി ഇങ്ങനെ വേവിച്ചാൽ പ്രമേഹ രോ​ഗികൾക്കും ചോറ് കഴിക്കാം

SCROLL FOR NEXT