India

മോദി 'തുഗ്ലകി'നെ പോലെ, യോഗി 'ഔറംഗസേബും'; രാജ്യത്ത് നിലവിലുള്ളത് താലിബാനിസമെന്ന് കോണ്‍ഗ്രസ്

ജനാധിപത്യത്തെ അട്ടിമറിച്ച് താലിബാനിസം നടപ്പിലാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായാണ് 'തലയെടുക്കാനുള്ള' ആഹ്വാനമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിനെ പോലെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പെരുമാറുന്നതെന്ന് കോണ്‍ഗ്രസ്. പഞ്ചാബ് മന്ത്രി നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ തലയ്ക്ക് 10 ലക്ഷം വിലയിട്ട ഹിന്ദു യുവവാഹിനിയുടെ നടപടിക്കെതിരായാണ് രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. 

യോഗി ആദിത്യനാഥ് സ്ഥാപിച്ച തീവ്രഹിന്ദു സംഘടനയാണ് 'ഹിന്ദു യുവ വാഹിനി'. പാകിസ്ഥാനുമായി സൗഹൃദം പുലര്‍ത്തുന്ന സിദ്ദുവിന്റെ തലയെടുക്കുന്നവര്‍ക്ക് 10 ലക്ഷം സമ്മാനമായി നല്‍കുമെന്നായിരുന്നു സംഘടന പ്രഖ്യാപിച്ചത്. ഭരണഘടന അനുസരിച്ച് മുന്നോട്ട് പോകുന്ന ഒരു രാജ്യത്ത് ഇത്തരമൊരു ആഹ്വാനം നടത്തിയിട്ടും ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയുണ്ടാകാത്തത് എന്താണെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വിമര്‍ശനം ഉന്നയിച്ചത്.

രാജ്യത്തെ തന്നെ നിയമവാഴ്ച തകര്‍ന്നിരിക്കുകയാണ്. പിന്നെ ഉത്തര്‍പ്രദേശിന്റെ കാര്യം പറയന്‍ പോലുമില്ല. മോദി മുഹമ്മദ് ബിന്‍ തുഗ്ലകിനെ പോലെ പെരുമാറുമ്പോള്‍ യോഗി ഔറംഗസേബ് ചമയുന്നു. ഗുണ്ടായിസമാണ് രാജ്യത്ത് നടക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. 

ജനാധിപത്യത്തെ അട്ടിമറിച്ച് താലിബാനിസം നടപ്പിലാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായാണ് 'തലയെടുക്കാനുള്ള' ആഹ്വാനമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സുബോധ് സിങ് ബുലന്ദ്ശഹറില്‍ കൊല്ലപ്പെടുമ്പോള്‍ യോഗി ആദിത്യനാഥ് കബഡി മത്സരം ആസ്വദിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും സുര്‍ജേവാല പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

ഓപ്പൺ ചെയ്യാൻ സഞ്ജു, ടോസ് ജയിച്ച് ഇന്ത്യ; ഗ്രീന്‍ഫീല്‍ഡില്‍ ആദ്യം ബാറ്റിങ്

എസ്‌ഐആര്‍ ഫോമിന്റെ പേര് പറഞ്ഞ് കള്ളന്‍ വീട്ടിലെത്തി; സ്ത്രീ വേഷത്തില്‍ മാല മോഷണം

സെഞ്ച്വറിയുമായി രോഹന്‍, വിഷ്ണു; ഗോവയ്‌ക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍, നിര്‍ണായക ലീഡ്

സിയുഇടി യുജി 2026: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഫെബ്രുവരി നാല് വരെ നീട്ടി

SCROLL FOR NEXT