India

യോഗി ആദിത്യനാഥിന്റെ ഉറപ്പ് പാഴ്‌വാക്കായി; അപകടത്തില്‍ രക്ഷപ്പെട്ടവര്‍ക്ക് സൗജന്യയാത്ര ലഭിച്ചില്ല

മുസാഫര്‍ നഗറില്‍ ട്രയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട യാത്രക്കാരെ അധികൃതര്‍ കയ്യൊഴിഞ്ഞു -സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യയാത്ര ബസ് ജീവനക്കാര്‍ അനുവദിച്ചില്ല

Author : സമകാലിക മലയാളം ഡെസ്ക്

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ട്രയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട യാത്രക്കാരെ അധികൃതര്‍ കയ്യൊഴിഞ്ഞു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാര്‍ക്ക് യുപി സര്‍ക്കാര്‍ സൗജന്യയാത്ര വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ യാത്രക്കാരില്‍ നിന്നും ബസ് ജീവനക്കാര്‍ പണം ഈടാക്കി. കൂടാതെ ഖതൗലിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് യാത്രക്കാരെ ഇറക്കിവിട്ടതായും യാത്രക്കാര്‍ വെളിപ്പെടുത്തി.

ഉത്തര്‍പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകളിലാണ് യാത്രക്കാര്‍ക്ക്  പകരം യാത്രാ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്. തികച്ചും സൗജന്യയാത്രയായിരിക്കുമെന്നായിരുന്നു അധികൃതരുടെ വിശദികരണം. എന്നാല്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം ബസ് ജീവനക്കാര്‍ പാലിച്ചില്ലെന്നാണ് യാത്രക്കാരുടെ പരാതി.

യാത്രക്കാര്‍ ട്രയിന്‍ ടിക്കറ്റ് കാണിച്ചിട്ടും ബസ് ജീവനക്കാര്‍ സൗജന്യയാത്ര അനുവദിക്കാന്‍ തയ്യാറായില്ല. പണം നല്‍കാന്‍ തയ്യാറാല്ലെങ്കില്‍ ഇറങ്ങണമെന്നായിരുന്നു ജീവനക്കാരുടെ ഭീഷണി. യാത്രക്കാരില്‍ നിന്നും 125 രൂപ ഈടാക്കിയതായും യാത്രക്കാര്‍ പറയുന്നു. യാത്രക്കാരില്‍ അപകടത്തില്‍ പരുക്കേറ്റവരുമുണ്ടായിരുന്നു. ട്രയിന്‍ അപകടത്തില്‍ 23 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുയും ചെയ്തിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT