India

രാജ്യത്തെ ദരിദ്രജനങ്ങള്‍ 'റേറ്റിങ്' ഭക്ഷിച്ച് കഴിയണോ; മോദിസര്‍ക്കാരിന്റെ പ്രചാരണങ്ങളെ വിമര്‍ശിച്ച് യെച്ചൂരി

റേറ്റിങ് കണക്കുകള്‍ നേട്ടമാക്കി ജനങ്ങളെ വഞ്ചിക്കുകയാണ് മോഡി സര്‍ക്കാരെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : റേറ്റിങ് കണക്കുകള്‍ നേട്ടമാക്കി ജനങ്ങളെ വഞ്ചിക്കുകയാണ് മോഡി സര്‍ക്കാരെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. രാജ്യത്തെ ദരിദ്രജനങ്ങള്‍ 'റേറ്റിങ്' ഭക്ഷിച്ച് കഴിയണമെന്നാണോ മോഡി ആഗ്രഹിക്കുന്നതെന്ന് യെച്ചൂരി ട്വിറ്ററില്‍ ചോദിച്ചു. അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡിസ് ഇന്ത്യയുടെ വായ്പക്ഷമത തോത് ഉയര്‍ത്തിയത് കേന്ദ്രസര്‍ക്കാര്‍ വന്‍ നേട്ടമായി ഉയര്‍ത്തികാട്ടുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു യെച്ചൂരി.

എല്ലാ സൂചികകളും പ്രകടമാക്കുന്നത് ഇന്ത്യാക്കാരുടെ യഥാര്‍ഥ ജീവിതസ്ഥിതി മോശപ്പെട്ടുവെന്നാണ്. വളര്‍ച്ചയും തൊഴില്‍ വളര്‍ച്ചയും ഇടിഞ്ഞു. ഗ്രാമങ്ങളില്‍ ദുരിതവും പട്ടിണിയും പോഷകാഹാരക്കുറവും രൂക്ഷമാണ്. ലിംഗ അസമത്വവും വര്‍ധിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷക്കാലയളവില്‍ സമ്പത്തിലെ അസമത്വത്തില്‍ വലിയ വര്‍ധനയുണ്ടായി. രാജ്യത്തെ ആകെ സ്വത്തിന്റെ 58 ശതമാനവും കേവലം ഒരു ശതമാനം ആളുകളാണ് കൈയാളുന്നത് യെച്ചൂരി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT