India

രാമക്ഷേത്രം പണിയാന്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് അവകാശമില്ല; മോഹന്‍ ഭഗവതിന്റെ ഹിന്ദുപരാമര്‍ശത്തിനെതിരെയും ശങ്കരാചാര്യ

ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവനക്ക് ഹിന്ദു സന്യാസിയുടെ മറുപടി.v

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവനക്ക് ഹിന്ദു സന്യാസിയുടെ മറുപടി. ഇത്തരം അവകാശവാദങ്ങള്‍ക്ക് യാതൊരു യുക്തിയുമില്ലെന്ന് സ്വാമി സ്വരൂപാനന്ദ് സരസ്വതി പറഞ്ഞു.  മോഹന്‍ ഭഗവതിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ദ്വാരക- ശാരദാപീഠത്തിലെ ശങ്കരാചാര്യ പദവി വഹിക്കുന്ന സ്വാമി സ്വരൂപാനന്ദ് സരസ്വതിയുടെ പ്രതികരണം. അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് യാതൊരു അവകാശവുമില്ല. ശങ്കരാചാര്യന്മാര്‍ക്കും ധര്‍മ്മചാര്യന്മാര്‍ക്കുമാണ് ഇതിന് അര്‍ഹതയെന്നും സ്വാമി അവകാശപ്പെട്ടു.

ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്ന അവകാശവാദങ്ങള്‍ക്ക് യുക്തിയില്ലെന്ന് പറഞ്ഞ സ്വരൂപാനന്ദ് സരസ്വതി , ഇത് സമൂഹത്തിന്റെ അടിത്തറ ഇല്ലാതാക്കാന്‍ കാരണമാകുമെന്ന് കുറ്റപ്പെടുത്തി.  ഒരു യഥാര്‍ത്ഥ ഹിന്ദു വേദങ്ങളിലും ശാസ്ത്രങ്ങളിലുമാണ് വിശ്വാസിക്കുന്നത്. മുസ്ലീങ്ങള്‍ ഖുറാനും ക്രിസ്ത്യാനികള്‍ ബൈബിളും പിന്തുടരുന്നത് പോലെയാണ് ഇതിനെയും കാണാന്‍ സാധിക്കുക. അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് യാതൊരു അവകാശവുമില്ല.ശങ്കരാചാര്യന്മാര്‍ക്കും ധര്‍മ്മചാര്യന്മാര്‍ക്കുമാണ് ഇതിന് അര്‍ഹത. മതനിരപേക്ഷ സമൂഹത്തില്‍ സര്‍ക്കാരിന് ക്ഷേത്രം പണിയാന്‍ സാധിക്കില്ലെന്നും സ്വാമി സ്വരൂപാനന്ദ് സരസ്വതി തറപ്പിച്ചു പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT