India

വയറിലെ കല്ല് നീക്കാനുള്ള ശസ്ത്രക്രിയയെന്ന് ഡോക്ടര്‍മാര്‍; പീഡനത്തിനിരയായ പത്തുവയസുകാരി പെണ്‍കുട്ടിക്ക് ജന്മം നല്‍കി

പീഡനത്തിന് ഇരയായ പത്തുവയസുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി - വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം അറിഞ്ഞിരുന്നില്ല 

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: പീഡനത്തിന് ഇരയായ പത്തുവയസുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ചണ്ഡിഗഡിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു പ്രസവം. അമ്മയും കുഞ്ഞും ആരോഗ്യവതിയാണ്. 

പൂര്‍ണവളര്‍ച്ചയെത്തുന്നതിന് മുന്‍പ് പ്രസവിച്ച കുഞ്ഞിന് 2.1 ഗ്രാം ഭാരമുണ്ട്.35 ആഴ്ചമാത്രമായിരുന്നു കുഞ്ഞിന്റെ വളര്‍ച്ച. കുട്ടിയുടെ എല്ലുകള്‍ക്ക് പൂര്‍ണവളര്‍ച്ചയെത്താതിനാലും സിസേസറിയനീലൂടെയായിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ പെണ്‍കുട്ടിക്ക്  അറിയില്ലായിരുന്നു താന്‍ ഗര്‍ഭിണിയാണെന്ന കാര്യവും കുഞ്ഞിനെ പ്രസവിക്കാന്‍ പോകുകയാണെന്നതും. വയറ്റില്‍ ഒരു കല്ലുണ്ടെന്നും അത് നീക്കം ചെയ്യണമെന്നുമായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഡോക്ടര്‍മാരെ കാണിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം മാതാപിതാക്കളും അറിയുന്നത്.

നേപ്പാളില്‍ നിന്നും ചണ്ഡിഗഡിലേക്ക് കുടിയേറിയ കുടംബം വീട്ടുവേലക്കാരുടെ ക്വാട്ടേഴ്‌സിലാണ് താമിച്ചിരുന്നത്. അമ്മയുടെ സഹോദരന്‍ പെണ്‍കുട്ടിയെ മാസങ്ങളോളമായി പീഢനത്തിനിരയാക്കുകയായിരുന്നു. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോള്‍ കുട്ടിയുടെ ഗര്‍ഭം മുപ്പത് ആഴ്ച പിന്നിട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഗര്‍ഭചിദ്രം നടത്തുക അസാധ്യമായിരുന്നു. 

കുഞ്ഞിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്ത ശേഷം ശിശുക്ഷേമസമിതിക്ക് കൈമാറും. അവിടെ നിന്നും കുഞ്ഞിനെ ദത്തെടുക്കാനാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ തീരുമാനം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT