പ്രതീകാത്മക ചിത്രം 
India

വിമാനത്തില്‍ എലി കയറി; വൈകിയത് 12 മണിക്കൂര്‍; അസ്വസ്ഥരായ യാത്രക്കാര്‍ പ്രതിഷേധത്തില്‍

പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് വിമാനത്തില്‍ എലിയെ കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്:  ഒരു എലി കാരണം എയര്‍ ഇന്ത്യ വിമാനം വൈകിയത് 12 മണിക്കൂര്‍. പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് വിമാനത്തില്‍ എലിയെ കണ്ടെത്തിയത്. തുടര്‍ന്ന് ഇതിനെ പിടിക്കാന്‍ വിമാനത്തിലെ ജീവനക്കാര്‍ നെട്ടോട്ടമായി. ഇതോടെ പന്ത്രണ്ടുമണിക്കൂറാണ് യാത്രക്കാര്‍ക്ക് നഷ്ടമായത്.

ഹൈദരാബാദില്‍ നിന്ന് വിശാഖപട്ടണത്തിലേക്ക് പുറപ്പെടുന്ന എയര്‍ഇന്ത്യ വിമാനമാണ് ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ 12 മണിക്കൂറോളം നിര്‍ത്തിയിട്ടത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ടേക്ക് ഓഫിന് തൊട്ടുമുന്‍പാണ് വിമാനത്തില്‍ എലിയെ കണ്ടത്. തുടര്‍ന്ന്  വിമാനത്തിലെ ജീവനക്കാര്‍ എലിയെ പിടികൂടാന്‍ തെരച്ചില്‍ ആരംഭിച്ചു. അതിനിടെ, 12 മണിക്കൂറാണ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ ചെലവഴിച്ചത്.

എയര്‍ബസിലെ എലിയുടെ സാന്നിധ്യമാണ് വിമാനം വൈകാന്‍ കാരണമെന്ന് എ്‌യര്‍ഇന്ത്യ വ്യക്തമാക്കി. തുടര്‍ന്ന് നടപടിക്രമം അനുസരിച്ച് വിമാനത്തെ അണുവിമുക്തമാക്കിയ ശേഷമാണ് യാത്ര പുനരാരംഭിച്ചതെന്ന് എയര്‍ഇന്ത്യ പറയുന്നു. അതേസമയം  ബദല്‍ സംവിധാനം ഒരുക്കാത്തതില്‍ യാത്രക്കാര്‍ സോഷ്യല്‍മീഡിയയിലൂടെ പ്രതിഷേധിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT