India

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; യാനയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനു ശേഷം മൃതദേഹം വികൃതമാക്കി

ഹരിയാനയിലെ റോതകില്‍ യുവതിയെ  ഏഴു പേര്‍  ചേര്‍ന്ന് ബലാത്സംംഘം ചെയ്ത് മൃതദേഹം വികൃതമാക്കി വഴിയരികില്‍ ഉപേക്ഷിച്ചു.

സമകാലിക മലയാളം ഡെസ്ക്

റോതക്: ഹരിയാനയിലെ റോതകില്‍ യുവതിയെ  ഏഴു പേര്‍  ചേര്‍ന്ന് ബലാത്സംംഘം ചെയ്ത് മൃതദേഹം വികൃതമാക്കി വഴിയരികില്‍ ഉപേക്ഷിച്ചു. ഹരിയാനയിലെ റോതകില്‍ മേയ് ഒന്‍പതിന് നടന്ന സംഭവം കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയതോടെയാണ് പുറം ലോകമറിയുന്നത്. വാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വിദ്വേഷത്തിലാണ് യുവതിയുടെ അയല്‍ക്കാരനായ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് കൃത്യം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. 

ഒരു വര്‍ഷമായി യുവാവ് വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് യുവതിയെ ശല്യം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. കൂടാതെ പ്രതി കൂട്ടുകാരോടൊപ്പം യുവതിയുടെ വീട്ടിലെത്തുകയും  വഴക്കുണ്ടാവുകയും ചെയ്തിരുന്നു. ശല്യം സഹിക്കാതെ യുവതി ഇയാളെ തല്ലിയിരുന്നതായും പോലീസ് പറഞ്ഞു. ഇതിന്റെ പ്രതികാരമായാണ് ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി കൂട്ടബലാത്സംഗം നടത്തിയതിനു ശേഷം കൊലപ്പെടുത്തിയത്.

യുവതി ജോലി ചെയ്തിരുന്ന സ്വകാര്യ കമ്പനിക്കു മുന്നില്‍ നിന്നാണ് ആറുപേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയത്. ആളില്ലാത്ത സ്ഥലത്ത് വെച്ച് ബലാത്സംഘം ചെയ്യുകയും സംഭവത്തിനു ശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ശരീരം വികൃതമാക്കിയതായും പോലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT