India

ശൗചാലയത്തിന് അനുവദിച്ച പണത്തിന് ഭര്‍ത്താവ് മൊബൈല്‍ വാങ്ങി: ഭാര്യ എറിഞ്ഞുടച്ചു

ധന്‍ബാദ് ജില്ലയിലെ ബുലിയിലാണ് ശൗചാലയത്തിനായി സ്വച്ഛഭാരത് പരസ്യത്തിലെ സംഭവം ആവര്‍ത്തിക്കപ്പെട്ടത്.

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് പദ്ധതി പ്രകാരം ടോയ്‌ലറ്റ് നിര്‍മ്മിക്കാന്‍ അനുവദിച്ച പണമെടുത്ത് മൊബൈല്‍ വാങ്ങിയ ഭര്‍ത്താവ് കുരുക്കിലായി. ദേഷ്യം സഹിക്കാതെ ഫോണ്‍ എറിഞ്ഞുടയ്ക്കുകയും തുടര്‍ന്ന് കക്കൂസ് പണിയാതെ ഇവിടെയാരും മൊബൈല്‍ ഉപയോഗിക്കുകയില്ലെന്ന് പ്രഖ്യാപിച്ച് നിരാഹാരമിരിക്കുകയുമാണ് ചെയ്തത്. 

ഭാര്യയുടെ നിരാഹാരസമരവും കൂടിയായപ്പോള്‍ വട്ടിപ്പലിശക്കാരന്റെ കൈയില്‍ നിന്ന് വായ്പ എടുത്ത് കക്കൂസ് നിര്‍മ്മിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. ജാര്‍ഖണ്ഡ് സ്വദേശിയായ രാജേഷ് മഹാത്തോയാണ് ഭാര്യയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞത്. ഭര്‍ത്താവ് ടോയ്‌ലറ്റ് നിര്‍മ്മിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് രണ്ട് ദിവസത്തോളം പച്ചവെള്ളം കൂടി കുടിക്കാതെയായിരുന്നു ലക്ഷ്മീ ദേവിയുടെ നിരാഹാരം. തനിക്ക് പറ്റിയ തെറ്റ് മനസിലാക്കാന്‍ രണ്ട് ദിവസമെടുത്തെന്ന് രാജേഷ് പറയുന്നു. 

ധന്‍ബാദ് ജില്ലയിലെ ബുലിയിലാണ് ശൗചാലയത്തിനായി സ്വച്ഛഭാരത് പരസ്യത്തിലെ സംഭവം ആവര്‍ത്തിക്കപ്പെട്ടത്. സ്വച്ഛ്ഭാരത് പദ്ധതിപ്രകാരം ശോചനാലയം നിര്‍മ്മിക്കാന്‍ ഗ്രാമീണര്‍ക്ക് 12,000 രൂപ വരെയാണ് നല്‍കിവരുന്നത്. അതില്‍ ആദ്യ ഘടുവായ 6000 എടുത്താണ് രാജേഷ് മൊബൈല്‍ ഫോണ്‍ വാങ്ങിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT