India

ഷഹീന്‍ബാഗില്‍ നടക്കുന്നത് രാജ്യത്തിന് എതിരെ ചാവേര്‍ ആക്രമണത്തിനുള്ള പരിശീലനം: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ഷഹീന്‍ബാഗില്‍ രാജ്യത്തിന് എതിര ചാവേര്‍ ആക്രമണത്തിന് പരിശീലനം നല്‍കുന്നുവെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഷഹീന്‍ബാഗില്‍ രാജ്യത്തിന് എതിര ചാവേര്‍ ആക്രമണത്തിന് പരിശീലനം നല്‍കുന്നുവെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഷഹീന്‍ബാഗ് ഇപ്പോള്‍ വെറുമൊരു സമരസ്ഥലം മാത്രമല്ല, അവിടെ ചാവേറുകളെ പരിശീലിപ്പിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 

രാജ്യതലസ്ഥാനത്ത് രാജ്യത്തിന് എതിരായ ഗൂഢാലോചന നടക്കുന്നുവെന്നും ഗിരിരാജ് സിങ് പറഞ്ഞു. പൗരത്വ നിയമത്തിന് എതിരെ സമരം നടത്തുന്നവരുടെ പ്രധാന വേദിയാണ് ഷഹീന്‍ബാഗ്. 

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന പ്രചാരണായുധമാണ് ഷഹീന്‍ ബാഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉള്‍പ്പെട പ്രചാരണത്തിന് എത്തിയ എല്ലാ ബിജെപി നേതാക്കളും ഷഹീന്‍ ബാഗ് സമരത്തിന് എതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. 

രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കാനുള്ള നീക്കമാണ് ഷഹീന്‍ബാഗ്, ജാമിയ സമരങ്ങള്‍ക്ക് പിന്നിലെന്് മോദി പറഞ്ഞിരുന്നു.ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തുന്ന ദിവസം ഷഹീന്‍ ബാഗ് തുടച്ചുനീക്കപ്പെടും എന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന.

ഷഹീന്‍ ബാഗ് സമരക്കാര്‍ക്ക് നേരെ വെടിവെയ്പ്പ് ഉള്‍പ്പെടെയുളള അക്രമങ്ങളും നടന്നു. കഴിഞ്ഞ ദിവസം സമരത്തില്‍ ബുര്‍ഖ ധരിച്ചെത്തി വീഡിയോ പകര്‍ത്തിയ ബിജെപിക്ക് വേണ്ടി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്ന യുവതിയെ സമരക്കാര്‍ പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT