India

സംഝോത എക്‌സ്പ്രസ് സ്‌ഫോടനം: സ്വാമി അസീമാനന്ദ ഉള്‍പ്പെടെ നാല് പ്രതികളെയും വെറുതെ വിട്ടു 

പ്രതികളെ വെറുതെവിട്ട കോടതി കുറ്റം തെളിയിക്കാന്‍ പ്രോസിക്ക്യൂഷന് കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  68 പേരുടെ മരണത്തിനിടയാക്കിയ സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടു. അസീമാനന്ദയടക്കം നാല് പ്രതികളെയും കുറ്റവിമുക്തരാക്കി ഹരിയാനയിലെ എന്‍ഐഎ കോടതി വിധി പുറപ്പെടുവിച്ചു.

ഡല്‍ഹിയില്‍ നിന്ന് പാകിസ്താനിലെ ലാഹോറിലേക്ക് സര്‍വീസ് നടത്തുന്ന സംഝോത എക്‌സ്പ്രസില്‍ 2007 ഫെബ്രുവരി 18ന് ഹരിയാനയിലെ പാനിപത്തിന് സമീപത്തുള്ള പ്രദേശത്താണ് സ്‌ഫോടനം നടന്നത്.  കൊല്ലപ്പെട്ടവരില്‍ ഏറെയും പാകിസ്താൻ പൗരന്മാരയിരുന്നു. 

ഹൈദരാബാദ് പൊലീസാണ് കേസ് ആദ്യം അന്വേഷിച്ചത്. പിന്നീട് 2010ൽ കേസ് എന്‍ഐഎ ഏറ്റെടുത്തു. സ്വാമി അസീമാനന്ദ, സംഘപരിവാര്‍ പ്രവര്‍ത്തകരായ ലോകേഷ് ശര്‍മ, കമാല്‍ ചൗഹാന്‍, രജീന്ദര്‍ ചൗധരി എന്നിവരാണ് വിചാരണ നേരിട്ടത്. പ്രതികളെ വെറുതെവിട്ട കോടതി കുറ്റം തെളിയിക്കാന്‍ പ്രോസിക്ക്യൂഷന് കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചിരിച്ചും ചിന്തിപ്പിച്ചും മലയാളത്തിന്റെ സ്വന്തം ശ്രീനി'; നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

'പറയാനെന്തോ ബാക്കി വച്ച് ശ്രീനിവാസന്‍ മടങ്ങി, ഏത് കാലത്തും പുനര്‍വായിക്കേണ്ട എഴുത്ത്': ബി ഉണ്ണികൃഷ്ണന്‍

ആനക്കൂട്ടത്തെ ഇടിച്ചു, രാജധാനി എക്‌സ്പ്രസിന്റെ അഞ്ച് കോച്ചുകള്‍ പാളം തെറ്റി; എട്ട് ആനകള്‍ ചരിഞ്ഞു

സംസ്ഥാനത്ത് ബ്രേക്കിട്ട് സ്വര്‍ണവില

'തിരക്കഥയെഴുതാമെങ്കില്‍ അഭിനയിക്കാം, ഇല്ലെങ്കില്‍ തിരിച്ചുപോകാം'; നടനാകാന്‍ എഴുതി തുടങ്ങി, പകരം വെക്കാനില്ലാത്തവനായി

SCROLL FOR NEXT