India

സുനന്ദ പുഷ്‌കര്‍ മരിച്ച മുറി തുറന്നു തരണമെന്ന ആവശ്യപ്പെട്ട് ഹര്‍ജി

2014 ജനുവരി 17നായിരുന്നു സുനന്ദയെ ലീലാ പാലസിലെ 345ാം മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ മരിച്ചു കിടന്ന മുറി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമകള്‍ നല്‍കിയ ഹര്‍ജി ഇന്ന് ദില്ലി മെട്രോപൊളിറ്റന്‍ കോടതി പരിഗണിക്കും. സുനന്ദ ദുരൂഹസാഹചര്യത്തില്‍ മരിച്ചതിന് ശേഷം ഈ മുറി ഡല്‍ഹി പൊലീസ് പൂട്ടിയിട്ടിരിക്കുകയായിരുന്നു. 

2014 ജനുവരി 17നായിരുന്നു സുനന്ദയെ ലീലാ പാലസിലെ 345ാം മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് ഡല്‍ഹി പൊലീസ് സീല്‍ ചെയ്ത് പൂട്ടിയ മുറി പിന്നെ ഹോട്ടലുടമകള്‍ക്ക തുറന്നുകൊടുത്തിരുന്നില്ല. ഇതിലൂടെ 50 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി ഹോട്ടല്‍ ഉടമകള്‍ കോടതിയെ സമീപിക്കുകയായിരുന്നു. 

ഹോട്ടല്‍ മുറി നാലാഴ്ചയ്ക്കുള്ളില്‍ തുറന്നു കൊടുക്കാന്‍ കഴിഞ്ഞ മാസം ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതുവരെ തുറന്നു കൊടുക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞയാഴ്ച സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറി ഉദ്യോഗസ്ഥര്‍ മുറിയില്‍ അവസാനവട്ട പരിശോധന നടത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT