India

സ്ഥാനാര്‍ത്ഥി പട്ടികയില്‍ 33 ശതമാനം വനിതകള്‍; സുപ്രധാന തീരുമാനവുമായി ബിജെഡി

സ്ഥാനാര്‍ത്ഥി പട്ടികയില്‍ 33 ശതമാനം വനിതകള്‍ - സുപ്രധാന തീരുമാനവുമായി ബിജെഡി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണവുമായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്.  നിയമസഭ തെരഞ്ഞെടുപ്പിലും ഇതേ അനുപാതത്തില്‍ സ്ത്രീകള്‍ക്ക് സീറ്റ് നല്‍കുമെന്നും പട്‌നായിക് പറഞ്ഞു.  വനിതളുടെ സ്വയം സഹായ സംഘമായ മിഷന്‍ ശക്തി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നവീന്‍.

പട്‌നായിക്കിന്റെ പ്രഖ്യാപനത്തോടെ ഏറ്റവും കുറഞ്ഞത് 7 സീറ്റുകളെങ്കിലും വനിതകള്‍ക്ക് ലഭിക്കും. മൊത്തം 21 ലോക് സഭ സീറ്റുകളാണ് ബിജെഡി ലോക് സഭയിലേക്ക് മത്സരിക്കുന്നത്. നിലവില്‍ രണ്ട് വനിതകള്‍ മാത്രമാണ് ലോക് സഭയില്‍ ഒഡീഷയെ പ്രതിനിധീകരിക്കുന്നത്. 

ഇപ്പോഴത്തെ നിയമസഭയില്‍ 12 എംഎല്‍എമാര്‍ വനിതകളാണ്. 147 അംഗ നിയമസഭയുടെ കാലാവധി അവസാനിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഒഡീഷയിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. ദേശനിര്‍മ്മിതിക്ക് പൂര്‍ണമായും സ്ത്രീ ശാക്തീകരണം നടത്തിയ നാടാണ് ഒഡീഷയെന്ന് ഇന്ത്യയ്!ക്ക് കാണിച്ചുകൊടുക്കണമെന്നാണ് നവീന്‍ പട്‌നായിക്ക് ആവശ്യപ്പെടുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT