ബിജെപി റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള മുഖംമൂടി ധരിച്ച പ്രവര്‍ത്തകര്‍/ചിത്രം: പിടിഐ 
India

ഹാളുകള്‍ ബുക്ക് ചെയ്തു; രഹസ്യ ബാലറ്റ്; ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍, പുതിയ നീക്കവുമായി ബിജെപി

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള അവകാശം പ്രവര്‍ത്തകര്‍ക്ക് വിട്ടുനല്‍കി ബിജെപി.

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള അവകാശം പ്രവര്‍ത്തകര്‍ക്ക് വിട്ടുനല്‍കി ബിജെപി. ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ അഭിപ്രായം കണക്കിലെടുത്താകും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുക. 

സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനായി തെരഞ്ഞെടുപ്പ് നടത്താന്‍ ഏഴ് ഹാളുകള്‍ പട്‌നയില്‍ പാര്‍ട്ടി ബുക്ക് ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന ബിജെപിയിലെ ഒരു ഉന്നത നേതാവ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

രഹസ്യ ബാലറ്റ് വഴി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് തലം മുതല്‍ സംസ്ഥാന തലം വരെയുള്ള പ്രവര്‍ത്തകര്‍ക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിക്കാനുള്ള അവസരം നല്‍കും. ഇത് പിന്നീട് കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തില്‍ സംസ്ഥാന നേതൃത്വം പരിശോധിക്കും. 

150 സ്ഥാനാര്‍ത്ഥികളെയാണ് തെരഞ്ഞെടുക്കേണ്ടത്. കേന്ദ്ര നേതൃത്വത്തിന്റെ താത്പര്യ പ്രകാരമല്ല സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് എന്ന് വ്യക്തമാക്കാനാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് പാര്‍ട്ടി കടന്നത്. 243 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് വരുന്ന നവംബറിലാണ്. കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് തീയതി ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

'അത്ഭുതത്തിനായി കൈകോർക്കുന്നു', ഇന്ദ്രജിത്ത് - ലിജോ ജോസ് സിനിമ വരുന്നു

സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

SCROLL FOR NEXT