India

ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് നവംബര്‍ 9ന്; ഗുജറാത്ത് തിയ്യതി പിന്നീട്

ഹിമാചാല്‍ പ്രദേശേ് നിയമസഭാ തെരഞ്ഞെടുപ്പ് നവംബര്‍ 9ന്‌ - ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡിസംബറില്‍ തന്നെയുണ്ടാകും - ഇരുസംസ്ഥാനങ്ങളിലെയും വോട്ടണ്ണെല്‍ ഡിസംബര്‍ 18ന്‌

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹിമാചാല്‍ പ്രദേശേ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബര്‍ ഒന്‍പതിനാണ് വോട്ടെടുപ്പ്. വോട്ടണ്ണെല്‍ ഡിസംബര്‍ 18ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഡിസംബര്‍ 18 ന് മുന്‍പായി നടക്കുമെന്നും തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഗുജറാത്ത് അസംബ്ലിയുടെ കാലാവധി ജനുവരി 22ന് അവസാനിക്കും. ഹിമാചാല്‍ പ്രദേശിന്റെ കാലാവധി ജനുവരി 7നുമാണ് അവസാനിക്കുന്നത്.


2012ലാണ് ഹിമാചലിലും ഗുജറാത്തിലും നിലവിലെ സര്‍ക്കാരുകള്‍ അധികാരത്തിലേറിയത്.  23 തിയ്യതി ഒക്ടോബര്‍ 23നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം. സൂക്ഷ്മ പരിശോധന 24ന് നടക്കും. 26നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ തവണയും രാജസ്ഥാനില്‍ ഒരു തവണയയായും ഗുജറാത്തില്‍ രണ്ട് തവണയുമായാണ് തെരഞ്ഞെടുപ്പ് നടന്നത്

വിവിപാറ്റ് സംവിധാനം ഉപോയാഗിച്ചായിരിക്കും തെരഞ്ഞെടുപ്പ്. ഇത് ആദ്യമായിട്ടായിരിക്കും ഒരു നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ണമായും വിവിപാറ്റ് സംവിധാനം ഉപയോഗിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമോ?

കഴുകിയ പാത്രത്തിലെ ദുർഗന്ധം പോകുന്നില്ലേ? ഈ ട്രിക്കുകൾ ചെയ്യൂ

'ഇനിയും തുടർന്നാൽ വീട്ടുകാർ സംശയിക്കുമെന്ന്' പൃഥ്വി; രാജമൗലിയുടെ സർപ്രൈസ് പൊട്ടിച്ച് കയ്യിൽ കൊടുത്ത് മഹേഷ് ബാബു

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ്; മഴ കളിക്കുന്നു, ഫൈനല്‍ വൈകുന്നു

SCROLL FOR NEXT