India

ഹെലികോപ്ടര്‍ ഇടപാട് ; പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനങ്ങളില്‍ സോണിയ ഗാന്ധിയോ രാഹുലോ ഇടപെട്ടിട്ടില്ലെന്ന് എ കെ ആന്റണി

 കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോ, സോണിയ ഗാന്ധിയോ യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധ മന്ത്രാലയം നടത്തിയ ഒരു ഇടപാടുകളിലും ഇടപെട്ടിട്ടില്ലെന്ന് മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി. കേന്ദ്ര സര്‍ക

സമകാലിക മലയാളം ഡെസ്ക്

 ന്യൂഡല്‍ഹി:  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോ, സോണിയ ഗാന്ധിയോ യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധ മന്ത്രാലയം നടത്തിയ ഒരു ഇടപാടുകളിലും ഇടപെട്ടിട്ടില്ലെന്ന് മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി. കേന്ദ്ര സര്‍ക്കാരും ബിജെപിയും അന്വേഷണ ഏജന്‍സികളെ കൊണ്ട് നുണ പ്രചരിപ്പിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു എ കെ ആന്റണി. 

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ ഇടനിലക്കാരനായിരുന്ന ക്രിസ്റ്റ്യന്‍ മിഷേല്‍ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പേരുകള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പട്യാല കോടതിയെ അറിയിച്ചിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസ് പ്രതിരോധിച്ച് രംഗത്തെത്തിയത്. 

അഗസ്റ്റാവെസ്റ്റ്‌ലാന്‍ഡ്‌സ് കമ്പനിയുടെ മാതൃസ്ഥാപനത്തെ കരിമ്പട്ടികയില്‍നിന്ന് ഒഴിവാക്കിയതും നാവിക സേനയ്ക്ക് വേണ്ടി 100 ഹെലികോപ്ടറുകള്‍ വില്‍ക്കാന്‍ അവസരം ഒരുക്കിയതും എന്‍ഡിഎ സര്‍ക്കാരാണ് എന്നും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. കമ്പനിയും നരേന്ദ്രമോദിയുമായി ബന്ധമുണ്ടെന്നും കോണ്‍ഗ്രസ് ഇതേക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT