പ്രതീകാത്മക ചിത്രം 
Kerala

അമ്മ വഴക്കുപറഞ്ഞു, പിണങ്ങി ഏലത്തോട്ടത്തിലൊളിച്ച് പതിമൂന്നുകാരി; രാത്രി മുഴുവൻ തെരച്ചിൽ 

തോട്ടത്തിലെ പണിക്കാരായ അതിഥിത്തൊഴിലാളികളുടെ മകളാണ് ഒളിച്ചത്

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: അമ്മ വഴക്കുപറഞ്ഞതിൽ പിണങ്ങി ഏലത്തോട്ടത്തിൽ ഒളിച്ച പതിമൂന്നുകാരി വീട്ടുകാരെയും പൊലീസിനെയും 12 മണിക്കൂറോളം വട്ടംകറക്കി. തോട്ടത്തിലെ പണിക്കാരായ അതിഥിത്തൊഴിലാളികളുടെ മകളാണ് ഒളിച്ചത്. രാത്രി മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ ശനിയാഴ്ച രാവിലെ കുട്ടി വീട്ടിൽ മടങ്ങിയെത്തി.

ജാർഖണ്ഡ് സ്വദേശികളുടെ കുട്ടിയെയാണ് കാണാതായത്. തോട്ടത്തിലെ ജോലികഴിഞ്ഞ് മടങ്ങിയെത്തിയ അമ്മ ഏൽപ്പിച്ച ജോലി ചെയ്യാതിരുന്നതിന് കുട്ടിയെ വഴക്കുപറഞ്ഞു. ഇതേത്തുടർന്നാണ് കുട്ടി ഏലത്തോട്ടത്തിൽ ഒളിച്ചത്. ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ഈ ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ? അപകടമാണ്

കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

'മുപ്പത് കഴിഞ്ഞാൽ പിന്നെ "തള്ളച്ചികൾ " ആയി, കാലമൊക്കെ മാറി, കൂപമണ്ഡൂകങ്ങളേ'; കുറിപ്പ്

പ്രതിമാസം 10,000 രൂപ വീതം നിക്ഷേപിച്ചാല്‍ 15 വര്‍ഷത്തിന് ശേഷം കൂടുതല്‍ നേട്ടം എവിടെ?; ഇപിഎഫ് vs പിപിഎഫ് താരതമ്യം

SCROLL FOR NEXT