പ്രതീകാത്മക ചിത്രം 
Kerala

30 അടി ഉയരമുള്ള മതില്‍ വീടിന് മുകളിലേക്ക്, 80കാരി ഒന്നരമണിക്കൂര്‍ സ്ലാബിനടിയില്‍; അത്ഭുതകരമായി രക്ഷപ്പെട്ട് ആറംഗ കുടുംബം 

 കനത്തമഴയില്‍ മണ്ണിടിഞ്ഞും വെള്ളംകയറിയും തിരുവനന്തപുരം ജില്ലയില്‍ വ്യാപക നാശനഷ്ടം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  കനത്തമഴയില്‍ മണ്ണിടിഞ്ഞും വെള്ളംകയറിയും തിരുവനന്തപുരം ജില്ലയില്‍ വ്യാപക നാശനഷ്ടം. മുടവന്‍മുകളില്‍ വീടിന് മുകളിലേക്ക് 30 അടി ഉയരമുള്ള മതിലിടിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. 

അര്‍ധരാത്രിയാണ് കൂറ്റന്‍ സംരക്ഷണഭിത്തി വീടിനു മുകളിലേക്ക് ചെരിഞ്ഞത്. 22 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ ആറംഗ കുടുംബം വീട്ടിലുണ്ടായിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍പ്പെട്ട 80 വയസ്സുള്ള ലീലയെയും മകന്‍ ഉണ്ണികൃഷ്ണനെയും ഫയര്‍ഫോഴ്‌സ് പുറത്തെടുത്തത്.

തിരുവനന്തപുരത്ത് മണ്ണിടിച്ചില്‍

നെടുമങ്ങാട് പനയുട്ടത്ത് പരമേശ്വര പിള്ളയുടെയും വട്ടപ്പാറ കണക്കൊട് സുഭാഷിന്റെയും വീടുകള്‍ മണ്ണിടിഞ്ഞ് തകര്‍ന്നു. തൃക്കണ്ണാപുരത്ത് കരമനയാറ്റില്‍ വെള്ളം ഉയര്‍ന്ന് വീടുകളിലേക്ക് കയറിയതോടെ 22 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.പേപ്പാറ ഡാമില്‍ വെള്ളം നിറഞ്ഞതോടെ വിതുര പൊടിയക്കാല ആദിവാസി കോളനി ഒറ്റപ്പെട്ടു. നെയ്യാര്‍ കരകവിഞ്ഞതോടെ നെയ്യാറ്റിന്‍കര, കണ്ണന്‍കുഴി, രാമേശ്വരം പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു