മന്ത്രി പളനിവേൽ ത്യാ​ഗരാജനെ സ്വീകരിക്കുന്ന മുഖ്യമന്ത്രി/ ഫെയ്സ്ബുക്ക് 
Kerala

കെ ഫോൺ മാതൃകയിൽ ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ് വര്‍ക്ക്; പഠിക്കാൻ തമിഴ്നാട് ഐടി മന്ത്രി കേരളത്തിൽ 

തമിഴ്നാട് ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ് വര്‍ക്ക് എന്ന പേരിലാണ് തമിഴ്നാട് കെ ഫോണിന്റെ മാതൃക നടപ്പിലാക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെ ഫോണിനെ കുറിച്ചു പഠിക്കാൻ തമിഴ്നാട് ഐടി മന്ത്രി പളനിവേൽ ത്യാ​ഗരാജൻ കേരളത്തിലെത്തി. അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു. ഇരുവരും തമ്മിൽ ചർച്ചയും നടന്നു. 

തമിഴ്നാട്ടിൽ കെ ഫോൺ മാതൃകയിൽ ഇന്റർനെറ്റ് ലഭിക്കാനുള്ള പദ്ധതി നടപ്പാക്കുന്നതിന്റെ ഭാ​ഗമായാണ് മന്ത്രിയുടെ സന്ദർശനം. തമിഴ്നാട് ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ് വര്‍ക്ക് എന്ന പേരിലാണ് തമിഴ്നാട് കെ ഫോണിന്റെ മാതൃക നടപ്പിലാക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി സന്ദ​ർശനം സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്. 

കുറിപ്പ്

കെ ഫോണിനെക്കുറിച്ച് പഠിക്കാൻ തമിഴ്നാട് ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ കേരളം സന്ദർശിച്ചു. ഇന്ന് അദ്ദേഹത്തെ നേരിട്ട് കാണാനും കെ ഫോണിനെക്കുറിച്ചു വിശദമായി ചർച്ച ചെയ്യാനും സാധിച്ചു. തമിഴ്നാട് ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ് വര്‍ക്ക് എന്ന പേരിലാണ് തമിഴ്നാട് കെ ഫോണിന്റെ മാതൃക നടപ്പിലാക്കുന്നത് എന്ന് അറിയിക്കുകയുണ്ടായി. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനു കേരളത്തിന്റെ എല്ലാ മാർഗനിർദ്ദേശങ്ങളും വാഗ്ദാനം ചെയ്തു. ആത്മാർത്ഥ സഹകരണത്തോടെ ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ പുരോഗതിയ്ക്കുമായി ഒരുമിച്ചു മുന്നോട്ടു പോകുമെന്ന് പരസ്പരം ഉറപ്പു നൽകുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കും, രേഖകള്‍ കൈമാറാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

'റിവേര്‍സ് ബാങ്ക് ഓഫ് ഇന്ത്യ', സിനിമയില്‍ ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് നോട്ട് നല്‍കി സാധനം വാങ്ങി, ആര്‍ട്ട് അസിസ്റ്റന്റ് പിടിയില്‍

ഈ ഒരു ഐറ്റം മതി, കൈകളിലേയും അടുക്കളയിലേയും രൂക്ഷ ​ഗന്ധം മാറാൻ

'രണ്ട് മക്കളുണ്ട്, കുടുംബം പോറ്റുന്നതിനായാണ് വന്നത്, ഒരു കേസില്‍ പോലും പ്രതിയല്ല'

'എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ?'; ചോദ്യവുമായി ഭാഗ്യലക്ഷ്മി

SCROLL FOR NEXT