ബിനാലെ കാഴ്ചകൾ കാണുന്ന സന്ദർശകർ/ ചിത്രം; ഫെയ്സ്ബുക്ക് 
Kerala

ആസ്‌പിൻവാൾ ഹൗസിലെ കാഴ്ചകൾ കാണാം; ബിനാലെയിലെ എല്ലാ വേദികളിലും ഇന്നു മുതൽ പ്രവേശനം

പ്രധാനവേദിയായ ആസ്‌പിൻവാൾ ഹൗസ് രാവിലെ 10 മുതൽതന്നെ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ബിനാലെയുടെ എല്ലാ വേദികളും ഇന്നു മുതൽ സന്ദർശകർക്കായി തുറന്നുകൊടുക്കും. കഴിഞ്ഞ 12ന് ബിനാലെ പ്രദർശനം ആരംഭിച്ചെങ്കിലും വിവിധകാരണങ്ങളാൽ പ്രധാന വേദികളിലെ പ്രദർശനം ആരംഭിക്കാനായില്ല. പ്രധാനവേദിയായ ആസ്‌പിൻവാൾ ഹൗസ് രാവിലെ 10 മുതൽതന്നെ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകും. 

നമ്മുടെ സിരകളിൽ ഒഴുകുന്ന മഷിയും തീയും' എന്ന പ്രമേയത്തിൽ വിവിധ വേദികളിലായി 40 രാജ്യങ്ങളിൽനിന്നുള്ള 87 സമകാല കലാകാരന്മാരുടെ സൃഷ്ടികളുണ്ട്. ഫോർട്ട് കൊച്ചി ആസ്‌പിൻവാൾ ഹൗസ്‌, പെപ്പർ ഹൗസ്‌, ആനന്ദ്‌ വെയർഹൗസ്‌ എന്നിവയാണ്‌ പ്രധാന വേദി. ഷുബിഗി റാവു ക്യുറേറ്റ് ചെയ്‌ത 90 കലാകാരന്മാരുടെ 200 സൃഷ്‌ടികളുടെ പ്രദർശനം ഇവിടെയാണ്‌. കബ്രാൾ യാർഡ്, ടികെഎം വെയർഹൗസ്, ഡച്ച് വെയർഹൗസ്, കാശി ടൗൺഹൗസ്, ഡേവിഡ് ഹാൾ, കാശി ആർട്ട് കഫെ, എറണാകുളത്തെ ദർബാർഹാൾ ഗ്യാലറി എന്നിവിടങ്ങളും വേദിയാണ്‌. 

ദിവസവും രാവിലെ 10 മുതൽ രാത്രി ഏഴുവരെയാണ് ഗ്യാലറികളിൽ പ്രവേശനം. ടിക്കറ്റ് നിരക്ക് 150 രൂപ. വിദ്യാർഥികൾക്ക്‌ 50 രൂപയും മുതിർന്ന പൗരൻമാർക്ക്‌ 100 രൂപയുമാണ്‌. ഒരാഴ്ചത്തെ ടിക്കറ്റിന്‌ 1000 രൂപയും പ്രതിമാസ നിരക്ക് 4000 രൂപയുമാണ്. ബിനാലെ ടിക്കറ്റുകൾ ആസ്പിൻവാൾ ഹൗസിലെ കൗണ്ടറിനുപുറമെ ബുക്ക് മൈ ഷോ ആപ്പിലൂടെയും ലഭിക്കും. ദർബാർഹാൾ ഗ്യാലറിയിൽ പ്രവേശനം സൗജന്യമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT