അപകടത്തിൽപ്പെട്ട വാഹനങ്ങൾ 
Kerala

ആദ്യം ഇടിച്ചു കയറിയത് കെഎസ്ആർടിസിയിലേക്ക്, ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടി; തൃശ്ശൂർ ദേശീയപാതയിൽ അപകടം

ആമ്പല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍ കാത്തുകിടന്ന കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള ആറ് വാഹനങ്ങളിലേക്ക് നിയന്ത്രണംവിട്ട ട്രക്ക്  പാഞ്ഞുകയറുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ; തൃശ്ശൂർ ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ട്രക്ക് ആണ് അപകടം ഉണ്ടാക്കിയത്. ദേശീയപാതയിലെ ആമ്പല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍ കാത്തുകിടന്ന കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള ആറ് വാഹനങ്ങളിലേക്ക് നിയന്ത്രണംവിട്ട ട്രക്ക്  പാഞ്ഞുകയറുകയായിരുന്നു. ഇന്നു പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു  അപകടമുണ്ടായത്.

ആദ്യം കെഎസ്ആർടിസി ബസിലാണ് ട്രക്ക് ഇടിച്ചത്. പിന്നീട് മുന്നിലുള്ള വണ്ടികൾ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി. ഒരുകാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. എന്നാൽ തകര്‍ന്ന കാറിലെ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 

വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രണ്ട് കാറുകൾ പൂ‌‌‌ർണമായും തകർന്നു. എന്നാൽ ആർക്കും പരിക്കില്ല. തൃശൂര്‍ ഭാഗത്തേക്ക് പോകാനായി സിഗ്നലില്‍ കാത്തുകിടന്ന വാഹനങ്ങള്‍ക്കു പിറകിലാണ് ട്രക്ക് വന്നിടിച്ചത്‌. ട്രക്ക് ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം എന്നാണ് നിഗമനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT