ഓടുന്ന ലോറിയിൽ നിന്ന് ബൈക്കിലേക്ക് ആസിഡ് വീണപ്പോൾ  സ്ക്രീൻഷോട്ട്
Kerala

ടയര്‍ കുഴിയില്‍ ചാടി, ഓടുന്ന ലോറിയില്‍ നിന്ന് ആസിഡ് ദേഹത്തേയ്ക്ക്; ഗുരുതരമായി പൊള്ളലേറ്റ യുവാവ് ഐസിയുവില്‍

ലോറിയില്‍ നിന്ന് ആസിഡ് ദേഹത്ത് വീണ് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലോറിയില്‍ നിന്ന് ആസിഡ് ദേഹത്ത് വീണ് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. തോപ്പുംപടി സ്വദേശി ബിനീഷിനാണ് ഗുരുതരമായി പൊള്ളലേറ്റത്. വെണ്ടുരുത്തി പാലത്തിനും തേവര ജംഗ്ഷനും ഇടയിലുള്ള ഭാഗത്ത് വെച്ചാണ് സംഭവം.

ഇന്നലെ വൈകീട്ട് ഏഴു മണിയോടെയായിരുന്നു അപകടം. വെണ്ടുരുത്തി പാലത്തിനും തേവര ജംഗ്ഷനും ഇടയിലുള്ള ഭാഗത്ത് വെച്ച് ലോറി റോഡിലെ ഗട്ടറില്‍ ചാടിയാണ് അപകടം ഉണ്ടായത്. ലോറിയുടെ പിന്നില്‍ ബൈക്കില്‍ വരികയായിരുന്ന ബിനീഷിന്റെ ദേഹത്തേക്ക് ലോറിയില്‍ നിന്നും ആസിഡ് തെറിച്ചുവീഴുകയായിരുന്നു.

ബിനീഷിന്റെ കൈയിലാണ് കൂടുതലായും ആസിഡ് വീണിരിക്കുന്നത്. ഒപ്പം കഴുത്തിന്റെ ഭാഗത്തും പൊള്ളലേറ്റിട്ടുണ്ട്. ബിനീഷ് നിലവില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഐസിയുവിലാണ്. ലോറി ഹാജരാക്കാന്‍ എറണാകുളം സൗത്ത് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വാഹനത്തില്‍ ആസിഡ് കൊണ്ടുപോയത് എന്നാണ് വിവരം. കൃത്യമായി നടപടിക്രമങ്ങള്‍ പാലിച്ച് നിയമപരമായി കൊണ്ടുപോയിരുന്നെങ്കില്‍ ഇത്തരം ഒരു അപകടം ഉണ്ടാകുമായിരുന്നില്ല എന്ന് വിദഗ്ധര്‍ പറയുന്നു. ലോറിയുടെ മുകള്‍ ഭാഗം അടച്ചിരുന്നില്ലെന്നാണ് കണ്ടെത്തല്‍.

acid spill from lorry, bike rider injured at kochi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പുരാവസ്തു കടത്ത് സംഘങ്ങളുടെ പങ്ക് അന്വേഷിക്കണം; കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാര്‍: എസ്‌ഐടിക്ക് ചെന്നിത്തലയുടെ കത്ത്

'തേടുതേ ഒരു മുഖം...' ആദ്യ ​ഗാനം തന്നെ മമ്മൂട്ടി ചിത്രത്തിൽ, 'കളങ്കാവലി'ലെ ആ ​പാട്ടിന് പിന്നിൽ വീട്ടമ്മ; അഭിനന്ദനപ്രവാ​ഹം

വിവരങ്ങള്‍ ചോരുന്നു?, പുതിയ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്; പതിനൊന്നാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ മൾട്ടി-ടാസ്കിംഗ് സ്റ്റാഫ്; പത്താം ക്ലാസുകാർക്ക് അവസരം, 35,973 രൂപ ശമ്പളം

'നമ്മുടെ ഭാഷ പുരുഷ കേന്ദ്രീകൃതം, എഴുത്തുകാരൻ എന്ന വാക്കുപോലും പ്രശ്‌നം'; കെ ആര്‍ മീര

SCROLL FOR NEXT