അജയ് തറയില്‍ 
Kerala

'അജയാ, സൂക്ഷിക്കണം; സതീശന്റെ ജാഥ എറണാകുളത്ത് എത്തുമ്പോള്‍ എസ്‌ഐടി ചോദ്യം ചെയ്യും; സിപിഎം നേതാവ് വിളിച്ചു പറഞ്ഞു'

സ്‌പോണസര്‍മാര്‍ക്ക് രസീത് നല്‍കിയില്ലെന്നാണ് പറയുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും മെമ്പര്‍മാര്‍ക്കും രസീത് കൊടുക്കലാണോ പണി?

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമലയിലെ കൊടിമര നിര്‍മാണത്തില്‍ ഭാരവാഹിയെന്ന നിലയില്‍ തനിക്ക് ഉത്തരവാദിമുണ്ടെങ്കിലും ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പൂര്‍ണമായും നടപ്പിലാക്കിയത് അഡ്വ. കമ്മിഷണറും തിരുവാഭരണ കമ്മിഷണറും ചീഫ് എഞ്ചിനീയറുമാണെന്ന് ബോര്‍ഡ് മുന്‍ അംഗം അജയ് തറയില്‍. ഫീനിക്സ് ഗ്രൂപ്പ് 9, 161 ഗ്രാം സ്വര്‍ണമാണ് സ്പോണ്‍സര്‍ ചെയ്തത്. സ്വര്‍ണം പൂശല്‍ പ്രക്രിയ നടന്നത് പമ്പയില്‍ വച്ചായിരുന്നുവെന്നും അജയ് തറയില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

412 ഗ്രാം സ്വര്‍ണം 2017ല്‍ ഭക്തരില്‍ നിന്ന് അധികമായി ലഭിച്ചു. കൊടിമര നിര്‍മാണത്തിനായി 9.34 കിലോഗ്രാം സ്വര്‍ണമാണ് ഉപയോഗിച്ചത്. എല്ലാ രേഖകളും മഹസറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡില്‍ പാസാക്കിയ കണക്കാണിത്. രേഖകള്‍ ഹൈക്കോടതിയിലും നല്‍കിയിട്ടുണ്ട്. 412 ഗ്രാമിന് അപ്പുറത്തേയ്ക്ക് ഏത് ഭക്തനാണ് അവിടെ സ്വര്‍ണം നല്‍കിയത്. സാങ്കേതിക പ്രശ്‌നം പറഞ്ഞുകൊണ്ട് വലിയ പ്രശ്‌നമുണ്ടാക്കുന്നു. സ്‌പോണസര്‍മാര്‍ക്ക് രസീത് നല്‍കിയില്ലെന്നാണ് പറയുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും മെമ്പര്‍മാര്‍ക്കും രസീത് കൊടുക്കലാണോ പണിയെന്ന് അജയ് തറയില്‍ ചോദിച്ചു. എസ്‌ഐടി തന്നെയാണ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചത്.

ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് അറ്റകുറ്റപ്പണി നടത്തിയതെന്നും കൃത്യമായ കണക്ക് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അജയ് തറയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു സിപിഎം നേതാവ് എന്നെ വിളിച്ച് സൂക്ഷിക്കണമെന്ന് പറഞ്ഞു. 'അജയാ സൂക്ഷിക്കണം, വി.ഡി സതീശന്റെ ജാഥ എറണാകുളത്ത് എത്തുമ്പോൾ അജയ് തറയിലിനെ ചോദ്യംചെയ്യാനുള്ള പദ്ധതിയാണ് സർക്കാർ ഇട്ടിരിക്കുന്നത്. ഉദ്ഘാടനം ചെയ്ത് പിറ്റേദിവസം അടൂർ പ്രകാശിനെ ചോദ്യംചെയ്തു, എറണാകുളത്ത് എത്തുമ്പോൾ അജയ് തറയിലിനെ ചോദ്യംചെയ്യാനുള്ള പദ്ധതിയിട്ടിട്ടുണ്ട്’ എന്ന് സിപിഎം നേതാവ് പറഞ്ഞതായി അജയ് തറയിൽ വ്യക്തമാക്കി. പൊലീസ് വകുപ്പ് കൈയിലുള്ളവർക്ക് ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാം. അറസ്റ്റിനെ ഭയക്കുന്നില്ല. ഇതിന് മുമ്പും ജയിലിൽ താൻ കിടന്നിട്ടുണ്ടെന്നും അജയ് തറയിൽ കൂട്ടിച്ചേർത്തു.

Ajay Tharayil responce Sabarimala gold heist case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സച്ചിദാനന്ദന്‍ ഇത്ര ശുദ്ധാത്മാവാണോ?; രണ്ടുമുന്നണികളും മാറി ഭരിച്ചാല്‍ പോരേ, പിന്നെ തെരഞ്ഞെടുപ്പ് തന്നെ വേണ്ടല്ലോ?'

കാശില്ലെന്ന് കാലടി സര്‍വകലാശാല; നാലര വര്‍ഷം കഴിഞ്ഞിട്ടും ശോഭനയുടെ ഡി ലിറ്റ് നല്‍കിയിട്ടില്ല

ഇനി കാര്യങ്ങൾ മറക്കില്ല, ദിവസവും രണ്ട് കപ്പ് കാപ്പി!

മൂന്നാം ദിവസവും ഓഹരി വിപണിയില്‍ റാലി, നിഫ്റ്റി 25,900ന് മുകളില്‍; ഒഴുകിയെത്തി വിദേശ നിക്ഷേപകര്‍, രൂപ നഷ്ടത്തില്‍

കാലു പിടിക്കേണ്ട ഗതികേട്; കരാര്‍ ഉണ്ടായിട്ടും ബിജു മേനോന്‍ ഉഴപ്പി; വിളിച്ചപ്പോള്‍ എടുത്തില്ല; തുറന്നടിച്ച് നിര്‍മാതാവ്

SCROLL FOR NEXT