പ്രതീകാത്മക ചിത്രം 
Kerala

ആക്രമണകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ അനുമതി? ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍ 

ആക്രമണകാരികളായ തെരുവ് നായകളെ കൊല്ലാൻ അനുമതി തേടി കേരളവും സുപ്രീംകോടതിയെ സമീപിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: തെരുവ് നായ പ്രശ്നവുമായി ബന്ധപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആക്രമണകാരികളായ തെരുവ് നായകളെ കൊല്ലാൻ അനുമതി തേടി കേരളവും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതും സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും. 

ഹർജിയിൽ ഇടക്കാല ഉത്തരവിനാണ് ഇന്ന് സാധ്യത. കേരളത്തിൽ തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഇത് മൂലമുള്ള മരണ സംഖ്യയും ഉയർന്ന് വരുന്നു.  തെരുവ് നായകളുടെ എണ്ണം വർധിച്ചതോടെ കൊല്ലാനുള്ള അനുമതി തേടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോഴിക്കോട് നഗരസഭയും കണ്ണൂർ ജില്ലാ പഞ്ചായത്തും സുപ്രീംകോടതിയിൽ പ്രത്യേക അപേക്ഷ നൽകി.

തെരുവ് നായ്ക്കളെ കൊല്ലാൻ നിലവിലെ കേന്ദ്ര ചട്ടങ്ങൾ അനുസരിച്ച് അനുമതിയില്ല. എന്നാൽ കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇളവ് വേണമെന്നാണ് സർക്കാരിൻറെ  ആവശ്യം. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് അസുഖങ്ങൾ വ്യാപിക്കുന്ന സാഹചര്യം ഉണ്ടാവുമ്പോൾ അവയെ  കൂട്ടത്തോടെ കൊല്ലാൻ അനുമതിയുണ്ട്. അതുപോലെയുള്ള നടപടിക്കാണ് സംസ്ഥാനം ആവശ്യമുന്നയിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT