വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ടില്‍ നിന്ന്/Anayoottu വിഡിയോ സ്‌ക്രീന്‍ഷോട്ട്
Kerala

കര്‍ക്കടകപ്പുലരിയില്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട്; ഔഷധക്കൂട്ടിനൊപ്പം പൈനാപ്പിളും തണ്ണിമത്തനും

സാവിത്രി കുട്ടി എന്ന പിടിയാനയ്ക്ക് ക്ഷേത്രം മേല്‍ശാന്തി ശ്രീരാജ് നാരായണന്‍ നമ്പൂതിരി ആദ്യ ഉരുള നല്‍കിയാണ് ആനയൂട്ടിന് തുടക്കമിട്ടത്.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കര്‍ക്കിടകപ്പുലരിയില്‍ വടക്കും നാഥ ക്ഷേത്രത്തില്‍ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും നടന്നു. അയല്‍ ജില്ലകളില്‍ നിന്നും ആയിക്കണക്കിന് ആളുകളാണ് ആനയൂട്ട് കാണാനെത്തിയത്. ഏഴ് പിടിയാനകള്‍ ഉള്‍പ്പെടെ 63 ആനകളാണ് എത്തിയത്. സാവിത്രി കുട്ടി എന്ന പിടിയാനയ്ക്ക് ക്ഷേത്രം മേല്‍ശാന്തി ശ്രീരാജ് നാരായണന്‍ നമ്പൂതിരി ആദ്യ ഉരുള നല്‍കിയാണ് ആനയൂട്ടിന് തുടക്കമിട്ടത്.

പ്രത്യേക ഔഷധക്കൂട്ടുകള്‍ കൊണ്ടുള്ള വിഭവങ്ങള്‍ കൂടാതെ അവില്‍, മലര്‍, തണ്ണിമത്തന്‍, പൈനാപ്പിള്‍ എന്നിവ ചേര്‍ത്താണ് ആനകള്‍ക്ക് നല്‍കുന്നത്. 43-ാം വര്‍ഷമാണ് വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട് നടക്കുന്നത്.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ആനകള്‍ക്കുള്ള സുഖ ചികിത്സ നാളെ തുടങ്ങും. ആനയൂട്ടില്‍ പങ്കെടുക്കാന്‍ വിജയ് യേശുദാസ് അടക്കം പ്രമുഖര്‍ എത്തി. പുലര്‍ച്ചെ ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു മഹാഗണപതി ഹോമം. തുടര്‍ന്ന് ഏഴരയോടെ ഗജപൂജ നടന്നു. നാലു വര്‍ഷത്തിലൊരിക്കലാണ് ഗജപൂജ. ഗണപതി ഹോമക്കൂട്ടിന് 12,008 നാളികേരം, 2000 കിലോഗ്രാം ശര്‍ക്കര, 2000 കിലോ അവില്‍, 500 കിലോ മലര്‍, 60 കിലോ എള്ള്, 50 കിലോ തേന്‍, ഗണപതി നാരങ്ങ, കരിമ്പ് എന്നിവയാണ് പൂജാദ്രവ്യങ്ങളായി ഉപയോഗിച്ചത്.

Maha Ganapathi Homa, Gaja Pooja and Elephant feeding were held at the Vadakkum Natha temple

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT