അനിത പുല്ലയില്‍/ഫയല്‍ 
Kerala

ലോക കേരളസഭയില്‍ അനിത പുല്ലയില്‍ എത്തിയത് സീരിയല്‍ നിര്‍മ്മാതാവിനൊപ്പം

രണ്ടുദിവസവും അനിതയുടെ സാന്നിധ്യം നിയമസഭാ മന്ദിരത്തിലുണ്ടായിരുന്നതിനാല്‍ സര്‍ക്കാരുമായി ബന്ധമുള്ള ആരുടെയെങ്കിലും അറിവോടെയാണോ വന്നതെന്നും അന്വേഷിച്ചുവരുന്നു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  അനിത പുല്ലയില്‍ നിയമസഭാ സമുച്ചയത്തില്‍ എത്തിയത് സീരിയല്‍ നിര്‍മ്മതാവിനൊപ്പം. സഭാ ടിവിക്ക് സാങ്കേതിക സഹായം നല്‍കുന്ന വ്യക്തിയാണിത്. സഭാ ടിവിക്ക് ഒടിടി പ്ലാറ്റ് ഫോം സൗകര്യം ഒരുക്കുന്ന ഏജന്‍സിയുടെ പ്രധാനിയായ ഇയാള്‍ക്കൊപ്പം ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങുമുതല്‍ അനിതയുണ്ടായിരുന്നു. ഇയാള്‍ക്ക് നിയമസഭാ പാസും ലോകകേരളസഭ പാസുമുണ്ടായിരുന്നു.

രണ്ടുദിവസവും അനിതയുടെ സാന്നിധ്യം നിയമസഭാ മന്ദിരത്തിലുണ്ടായിരുന്നതിനാല്‍ സര്‍ക്കാരുമായി ബന്ധമുള്ള ആരുടെയെങ്കിലും അറിവോടെയാണോ വന്നതെന്നും അന്വേഷിച്ചുവരുന്നു. വെ്ള്ളിയാഴ്ച നടന്ന ഓപ്പണ്‍ ഫോറത്തിലും അവര്‍ പങ്കെടുത്തു.

ശനിയാഴ്ചയും നിയമസഭാ സമുച്ചയത്തില്‍ പ്രവേശിച്ച അവര്‍ ഏറെ നേരം സഭാ ടിവിയുടെ ഓഫീസിലുണ്ടായിരുന്നു. അനിതയുടെ സാന്നിധ്യം വാര്‍ത്തയായപ്പോഴാണ് നിയമസഭയിലെ വാച്ച് ആന്‍ഡ് വാര്‍ഡ് അവരെ പുറത്താക്കിയത്. 

ഇറ്റലിയില്‍ നിന്നുള്ള പ്രതിനിധിയായി അനിത പുല്ലയില്‍ കഴിഞ്ഞ ലോകകേരള സഭയിലുണ്ടായിരുന്നു. നിയമസഭാ സമുച്ചയത്തില്‍ കയറിയെങ്കിലും ലോകകേരള സഭ നടക്കുന്ന ഹാളില്‍ അവര്‍ പ്രവേശിച്ചിട്ടില്ലെന്നാണ് നോര്‍ക്കയുടെ സുരക്ഷ ഉദ്യോഗസ്ഥരുടെയും ആവര്‍ത്തിച്ചുള്ള വാദം.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT