അന്തിമഹാകാളന്‍കാവ് വേല 
Kerala

കെട്ടുകാളകള്‍ കണ്ടത്തില്‍ നിരന്നു, അകമ്പടിയായി ഈടുവെടിവഴിപാട്; പെരുമയുടെ നിറവില്‍ അന്തിമഹാകാളന്‍കാവ് വേല- വിഡിയോ

പെരുമയോടെ അന്തിമഹാകാളന്‍കാവ് വേല വര്‍ണാഭമായി ആഘോഷിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പെരുമയോടെ അന്തിമഹാകാളന്‍കാവ് വേല വര്‍ണാഭമായി ആഘോഷിച്ചു. ആനയില്ലാത്ത തൃശൂരിലെ ഉത്സവങ്ങളില്‍ ഒന്നായ മഹാകാളന്‍ കാവില്‍ കെട്ടുകാളകളുടേതാണ് എഴുന്നള്ളിപ്പ്. വിശേഷാല്‍പൂജകളെത്തുടര്‍ന്ന് ചേലക്കര, പങ്ങാരപ്പിള്ളി ദേശങ്ങള്‍ കാവില്‍ ഈടുവെടിവഴിപാട് നടത്തി.

തട്ടകത്തപ്പനെ തൊഴുത് വണങ്ങാനും വേല ആഘോഷത്തില്‍ പങ്കാളികളാകാനുമായി സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് മീനച്ചൂട് വകവെക്കാതെ കാവിലെത്തിയത്. ഉച്ചയോടെ കാളവേലകള്‍ തുടങ്ങി.തോന്നൂര്‍ക്കര, കുറുമല, പങ്ങാരപ്പിള്ളി, ചേലക്കര, വെങ്ങാനെല്ലൂര്‍-ചേലക്കോട് എന്നീ അഞ്ച് ദേശങ്ങളാണ് വേലയുടെ പ്രധാന പങ്കാളികള്‍.

ദേശങ്ങളിലെ ക്ഷേത്രങ്ങളായ എലിയപ്പറ്റ അന്തിമഹാകാളന്‍കാവ്, തോന്നൂര്‍ക്കര കളം അന്തിമഹാകാളന്‍കാവ്, വെങ്ങാനെല്ലൂര്‍ മഹാശിവക്ഷേത്രം, പങ്ങാരപ്പിള്ളി പരിഹാരം ശിവക്ഷേത്രം, കുറുമല ക്ഷേത്രം എന്നിവിടങ്ങളില്‍നിന്ന് കാളവേലകളുടെ അകമ്പടിയോടെ ദേശവേല എഴുന്നള്ളിപ്പുകള്‍ നടന്നു. ദേശക്കാളവേല, വാദ്യമേളങ്ങള്‍, പൂക്കാവടികള്‍ തുടങ്ങിയവയുടെ അകമ്പടിയോടെയാണ് വേലയെഴുന്നള്ളിപ്പുകള്‍ നടന്നത്.

വൈകുന്നേരത്തോടെ കാളവേലകളെല്ലാം കാവിനു മുന്‍പിലെ കണ്ടത്തില്‍ നിരന്നു. തുടര്‍ന്ന് വെടിക്കെട്ടും നടത്തി. അഞ്ച് ദേശങ്ങളുടെ വെടിക്കെട്ടും വാദ്യവിസ്മയവും വേലയെ അവിസ്മരണീയമായി. കാളി-ദാരിക സംവാദവും കാളി ദാരികനെ വധിക്കുന്ന ചടങ്ങിനും ശേഷം ഞായറാഴ്ച രാവിലെ കാളവേലയും നടന്നു.

anthimahakalan kavu vela

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എസ്ഡിപിഐ നിലപാട് അവരോട് ചോദിക്കണം’; ഡീല്‍ ആരോപണത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,000 രൂപ; അറിയാം ഈ സ്‌കീം

'സി ജോസഫ് വിജയ്', തമിഴ്‌നാട്ടില്‍ രണ്ടിടത്ത് മത്സരിക്കാന്‍ വിജയ്; ടിവികെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

യുഡിഎഫ് മതസംഘടനകളില്‍ സ്വാധീനം ചെലുത്തി മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിച്ചു: കെ എം അഷ്‌റഫ്

'മറ്റൊരാളെ വേദനിപ്പിക്കുന്നതിലൂടെ അവർക്ക് സന്തോഷം കിട്ടുന്നുണ്ടാകാം; വിമർശനങ്ങൾ കൂടുതലും കുടുംബത്തിൽ നിന്ന്'

SCROLL FOR NEXT