കേസിലെ പ്രതി ലൈല/ ടിവി ദൃശ്യം 
Kerala

ഐശ്വര്യം വരുമെന്ന് വിശ്വസിപ്പിച്ച് ലൈലയെ ലൈംഗികമായി ഉപയോഗിച്ചു; രണ്ടു സ്ത്രീകളുടേയും കഴുത്ത് മുറിച്ചത് ലൈല

ഇരകളായ സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ചാണ് ഷാഫി പത്തനംതിട്ടയിലെ ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കുടുംബത്തിന് ഐശ്വര്യം കിട്ടാനെന്ന് പറഞ്ഞ് ഷിഹാബ് എന്ന മുഹമ്മദ് ഷാഫി, ലൈലയെ ലൈംഗികമായി ഉപയോഗിച്ചിരുന്നതായും വെളിപ്പെടുത്തല്‍. ആഭിചാരക്രിയകളുടെ ഭാഗമായാണ് ലൈലയുമായി ഷിഹാബ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. ഭര്‍ത്താവായ ഭഗവല്‍ സിങ്ങിന്റെ മുന്നില്‍വെച്ചാണ് ഷിഹാബ് ലൈലയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്.   കൂടുതല്‍ ഐശ്വര്യം കിട്ടാന്‍ നരബലി വേണമെന്ന് ഭഗവല്‍ സിങ് ദമ്പതികളെ വിശ്വസിപ്പിച്ചു.

നരബലിക്കായി സ്ത്രീകളെ കൊണ്ടുവന്നതും ഷാഫിയാണ്. സ്ത്രീകളെ താന്‍ തന്നെ എത്തിച്ചുനല്‍കാമെന്നും ഇയാള്‍ പറഞ്ഞു. ഇതിനായി ഷാഫി ദമ്പതിമാരില്‍ നിന്നും ലക്ഷങ്ങളാണ് കൈപ്പറ്റിയത്. ഇരകളായ സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ചാണ് ഷാഫി പത്തനംതിട്ടയിലെ ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ചത്. ലോട്ടറി വില്‍പ്പനക്കാരായ സ്ത്രീകളായ തൃശൂര്‍ വാഴാനി സ്വദേശിനി റോസ്‌ലി, കൊച്ചി പൊന്നുരുന്നിയില്‍ താമസക്കാരിയായ തമിഴ്‌നാട് സ്വദേശിനി പത്മ എന്നിവരാണ് ഇരകളായത്. 

ഇവരുടെ കയ്യിലുണ്ടായിരുന്ന പണവും സ്വര്‍ണവും അടക്കം ഷാഫി കൈക്കലാക്കുകയും ചെയ്തു. റോസ്‌ലിയെയും പത്മയെയും കട്ടിലില്‍ കെട്ടിയിട്ടശേഷം കഴുത്തറുത്തു കൊല്ലുകയായിരുന്നു. ഭഗവല്‍ സിങ്ങിന്റെ ഭാര്യ ലൈലയാണ് ഇവരുടെ കഴുത്ത് മുറിച്ചത്. ജനനേന്ദ്രിയത്തില്‍ കത്തി കൊണ്ട്  മുറിവുണ്ടാക്കി. ഈ രക്തം പാത്രത്തില്‍ ശേഖരിച്ചു. ശരീരത്തിലാകെ മുറിവേല്‍പ്പിക്കുകയും ചെയ്തു. ആഭിചാരപൂജയ്ക്ക് ശേഷം മൃതദേഹങ്ങള്‍ കഷണങ്ങളാക്കി മുറിച്ച് കുഴിച്ചിടുകയായിരുന്നുവെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. 

ജൂണ്‍ മാസത്തിലാണ് റോസ്‌ലിയെ നരബലിക്ക് വിധേയയാക്കുന്നത്. എന്നാല്‍ ശാപം കാരണം നരബലി ഫലിച്ചില്ലെന്ന് ഷാഫി ദമ്പതികളെ വിശ്വസിപ്പിച്ചു. തുടര്‍ന്നാണ് വീണ്ടും ബലിക്കായി കൊച്ചി പൊന്നുരുന്നിയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനിയായ പത്മ(52)യെ തിരുവല്ലയിലെത്തിക്കുന്നത്. തെറ്റിദ്ധരിപ്പിച്ചാണ് പത്മയെയും ഷാഫി ഇലന്തൂരിലെത്തിച്ചത്. തുടര്‍ന്ന് ഇവരെയും കൊലപ്പെടുത്തി ശരീരം കഷണങ്ങളായി മുറിച്ച് കുഴിച്ചിടുകയായിരുന്നു. 

പത്മയുടെ തിരോധാനവവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ്  കേരളത്തെ നടുക്കിയ നരബലിയുടെ ചുരുളഴിയുന്നത്. കേസുമായി ബന്ധപ്പെട്ട് ഷിഹാബ് എന്ന മുഹമ്മദ് ഷാഫി, തിരുവല്ല സ്വദേശികളായ ദമ്പതികളായ ഭഗവല്‍ സിങ്, ലൈല എന്നിവര്‍  പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കൂടുതല്‍ പേര്‍ ഇവരുടെ ഇരകളായിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് ദക്ഷിണമേഖല ഐജി പി പ്രകാശ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'ഒന്നുകില്‍ ആണാകണം, അല്ലെങ്കില്‍ പെണ്ണാകണം; രണ്ടുകെട്ട മുഖ്യമന്ത്രി പിണറായി നാടിന്നപമാനം'

ബീ-കീപ്പിങ് കോഴ്സിലേക്ക് അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ

'ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നു', രക്ഷിക്കാന്‍ തയ്യാറെന്ന് ട്രംപ്

SCROLL FOR NEXT