ടെലിവിഷൻ ദൃശ്യം 
Kerala

ബിഷപ്പ് ഹൗസിന് മുന്നില്‍ തമ്മില്‍ത്തല്ലി വിശ്വാസികള്‍; ഏകീകൃത കുര്‍ബാന നിര്‍ദ്ദേശം തള്ളി വൈദികര്‍

ഏകീകൃത കുര്‍ബാന സംബന്ധിച്ച സിനഡ് തീരുമാനം എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ തള്ളി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട വൈദികരുടെ വാര്‍ത്താസമ്മേളനത്തിനിടെ വിശ്വാസികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കര്‍ദ്ദിനാള്‍ അനുകൂലികളും വിമത പക്ഷവും തമ്മിലാണ് ബിഷപ്പ് ഹൗസിനു മുന്നില്‍ സംഘര്‍ഷമുണ്ടായത്. വിശ്വാസികള്‍ തമ്മില്‍ കൈയാങ്കളി അരങ്ങേറി. കുര്‍ബാന ഏകീകരണത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമാണ് ഏറ്റുമുട്ടിയത്.

അതിനിടെ ഏകീകൃത കുര്‍ബാന സംബന്ധിച്ച സിനഡ് തീരുമാനം എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ തള്ളി. ഓശാന ഞായര്‍ മുതല്‍ ഏകീകൃത കുര്‍ബാന എന്ന നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന് വൈദികര്‍ പറഞ്ഞു. 

ഇന്നലെ ഇറക്കിയ സിനഡ് സര്‍ക്കുലര്‍ കാനോന്‍ നിയമപ്രകാരം സാധുതയില്ലാത്തതാണെന്ന് വൈദികര്‍ പറഞ്ഞു. ആര്‍ച്ച് ബിഷപ്പിനെ സമ്മര്‍ദ്ദം ചെലുത്തിയാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. സിനഡില്‍ തന്നെ സമ്മര്‍ദ്ദം ചെലുത്തിയതായി ആര്‍ച്ച് ബിഷപ്പും വ്യക്തമാക്കി. 

പുതിയ സര്‍ക്കുലര്‍ പള്ളികള്‍ വായിക്കില്ല. ജനാഭിമുഖ കുര്‍ബാന തുടരുമെന്നും വൈദികര്‍ പ്രഖ്യാപിച്ചു. ആര്‍ച്ച് ബിഷപ്പിന്റെ സാന്നിധ്യത്തിലായിരുന്നു വൈദികരുടെ പ്രഖ്യാപനം.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനിയും വലിയ സ്വപ്‌നങ്ങളുടെ ആകാശങ്ങള്‍ മുന്നിലുണ്ട്'; മൂന്നാം തവണ ജനവിധി തേടി മുഖ്യമന്ത്രി

ഇറാന്റെ ഡ്രോൺ തകർക്കാൻ സഹായിക്കാം, പകരം പണം നൽകണമെന്ന് യുക്രൈന്‍ പ്രസിഡന്റ്

ന്നാ തുടങ്ങുവല്ലേ! നേമത്ത് സിപിഎമ്മിന്റെ 'പ്രോഗ്രസ് കാര്‍ഡ്'; ബിജെപിയെ തുറന്ന ചര്‍ച്ചയ്ക്ക് വിളിച്ച് വി ശിവന്‍കുട്ടി

ഏഴ് മണിക്കൂർ മുള്‍മുനയില്‍, ആരാധകരെ കൈ വീശി കാണിച്ചു മടക്കം; വിജയ്‌യെ ചോദ്യം ചെയ്ത് സിബിഐ (വിഡിയോ)

രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ഥിത്വം: ചിറയിന്‍ കീഴില്‍ കോലം കത്തിച്ച് പ്രതിഷേധം

SCROLL FOR NEXT