എം എ യൂസഫലി, ഫയല്‍ ചിത്രം 
Kerala

'പാവപ്പെട്ടവര്‍ക്ക് വേണ്ടി നില്‍ക്കുമ്പോള്‍ പല ആരോപണങ്ങളും ഉയരും; പേടിച്ചോടുന്നവനല്ല ഞാന്‍'; സ്വപ്‌നയുടെ ആരോപണങ്ങള്‍ തള്ളി എം എ യൂസഫലി 

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി വ്യവസായി എം എ യൂസഫലി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി വ്യവസായി എം എ യൂസഫലി. സമൂഹമാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങളെ ഭയമില്ല.പാവപ്പെട്ടവര്‍ക്ക് വേണ്ടി നിലക്കൊള്ളുമ്പോള്‍ പല ആരോപണങ്ങളും ഉയരുമെന്നും യൂസഫലി മാധ്യമങ്ങളോട് പറഞ്ഞു.

'അങ്ങനെയൊക്കെ പറയും. പ്രവര്‍ത്തിക്കും. അതൊക്കെ സംഭവിക്കും. അതെല്ലാം ലോകസഹജമാണ്.അതുകൊണ്ട് എനിക്കും കമ്പനിക്കും യാതൊരു പ്രശ്‌നവുമില്ല. പാവപ്പെട്ടവര്‍ക്ക് വേണ്ടി നിലക്കൊള്ളുമ്പോള്‍ പല ആരോപണങ്ങളും ഉയരും. പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ ഭയപ്പെട്ട് ഓടുന്നയാളല്ല യൂസഫലി. സമൂഹമാധ്യമങ്ങളില്‍ രാവുംപകലും അവിടെയും ഇവിടെയും ഇരുന്ന് കുറ്റംപറഞ്ഞാലും ചീത്ത പറഞ്ഞാലും പേടിച്ചോടുന്നവനല്ല ഞാന്‍. ഇനിയും പാവപ്പെട്ടവന്റെ കാര്യത്തില്‍, വീട് ഇല്ലാത്തവരുടെ കാര്യത്തില്‍, നിരാലംബരുടെ കാര്യത്തില്‍, സഹായവുമായി ഞാന്‍ മുന്നോട്ടുപോകും'- യൂസഫലിയുടെ വാക്കുകള്‍.

ദിവസങ്ങള്‍ക്ക് മുന്‍പ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ സ്വപ്‌ന സുരേഷ് നടത്തിയ ഗുരുതര ആരോപണങ്ങളിലാണ് യൂസഫലിയെ കുറിച്ച് പരാമര്‍ശമുള്ളത്. വിജേഷ് പിള്ള യൂസഫലിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി എന്നതായിരുന്നു സ്വപ്‌നയുടെ ആരോപണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; നിര്‍ണായക വിവരം പങ്കിട്ട് ബിസിസിഐ

നഷ്ടപരിഹാരം വെറും സാമ്പത്തിക ആശ്വാസമല്ല, സാമൂഹിക നീതിയുടെ പ്രതീകം: ഉത്തരാഖണ്ഡ് ഹൈക്കോടതി

ഈ ജോലി ഒഴിവ് നിങ്ങളുടെ വാട്സ്ആപ്പിലും എത്തിയോ?, തട്ടിപ്പിൽ വീഴരുതെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

പേരയ്ക്ക അത്ര ചില്ലറക്കാരനല്ല

SCROLL FOR NEXT