പ്രതീകാത്മക ചിത്രം 
Kerala

മുഴുവൻ വിവരങ്ങളും അറിയാം; പഞ്ചായത്തുകളിൽ പൊതുജന സേവന കേന്ദ്രങ്ങൾ വരുന്നു

മുഴുവൻ വകുപ്പുകളുടെയും സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ ഗ്രാമപഞ്ചായത്തുകളിൽ പൊതുജന സേവന കേന്ദ്രങ്ങൾ വരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഴുവൻ വകുപ്പുകളുടെയും സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ ഗ്രാമപഞ്ചായത്തുകളിൽ പൊതുജന സേവന കേന്ദ്രങ്ങൾ വരുന്നു. ‘ഒപ്പമുണ്ട്‌ ഉറപ്പാണ്‌’ എന്ന സന്ദേശവുമായി 10നകം സേവന കേന്ദ്രങ്ങൾ ആരംഭിക്കും. ഇതിന്‌ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചു.  

കുടുംബശ്രീ ഹെൽപ്പ്‌ ഡെസ്‌കുള്ള പഞ്ചായത്തുകളിൽ ആ സംവിധാനം ഉപയോഗിക്കണം. ഇതില്ലാത്തിടങ്ങളിൽ പഞ്ചായത്ത്‌ ഓഫീസിലെ ടെക്‌നിക്കൽ അസിസ്റ്റന്റിനെ ഉപയോഗിച്ച്‌ പൊതുജന സേവനകേന്ദ്രം ആരംഭിക്കണം. ടെക്‌നിക്കൽ അസിസ്റ്റന്റ്‌ ഇല്ലെങ്കിൽ എംഎസ്‌ഡബ്ല്യു യോഗ്യരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കാം.

പൊതുജനസേവന കേന്ദ്രങ്ങൾ മുഴുവൻ സമയവും പ്രവർത്തിപ്പിക്കാൻ ആവശ്യാനുസരണം വളന്റിയർമാരെക്കൂടി ചുമതലപ്പെടുത്തണം. സംരംഭക പദ്ധതിയുടെ ഭാഗമായ ഇന്റേണുകളെയും നിയോഗിക്കാം. സേവനകേന്ദ്രത്തിലുള്ളവർ ‘ഒപ്പമുണ്ട്‌ ഉറപ്പാണ്‌’ ടാഗ്‌ലൈൻ, തദ്ദേശവകുപ്പ്‌ ലോഗോ എന്നിവ രേഖപ്പെടുത്തിയ നീല ജാക്കറ്റ്‌ ധരിക്കണം. ഇതിന്റെ തുക പഞ്ചായത്തുകൾ നൽകണം. ആവശ്യകത പരിശോധിച്ച്‌ രണ്ടോ മൂന്നോ വാർഡുകൾക്കായും സേവനകേന്ദ്രം ആരംഭിക്കാം.  വകുപ്പുകൾ സേവനങ്ങൾ പ്രഖ്യാപിക്കുന്ന ഘട്ടത്തിൽത്തന്നെ സേവനകേന്ദ്രത്തിലും ലഭ്യമാക്കും. തദ്ദേശവകുപ്പ്‌ ആസ്ഥാനത്ത്‌ മോണിറ്ററിങ്‌ യൂണിറ്റ്‌ ഇതിന്റെ മേൽനോട്ടം നിർവഹിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

SCROLL FOR NEXT