Congress Raises Alarm Over Alleged Illegal Occupation of Revenue Land in Idukki. 
Kerala

ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി; ചിന്നക്കനാലിൽ വീണ്ടും ഭൂമി കൈയേറ്റം, പിന്നിൽ സിപിഎമ്മെന്ന് കോൺഗ്രസ്

സംഭവത്തിൽ സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്.

Author : Joice Daniel
Edited By : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി ചിന്നക്കനാലിൽ വീണ്ടും ഭൂമി കൈയേറ്റം. ഹൈക്കോടതി വ്യാജമെന്ന് കണ്ടെത്തി പട്ടയം റദ്ദാക്കുകയും സർക്കാർ ഏറ്റെടുക്കുകയും ചെയ്ത ഭൂമിയാണ് വീണ്ടും കൈയേറിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ നിർമാണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുകയാണ്.

സംഭവത്തിൽ സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്. തഹസിൽദാറുടെ ഉത്തരവും ഹൈക്കോടതി വിധിയും കാറ്റിൽപ്പറത്തിയാണ് കൈയേറ്റം നടക്കുന്നത് എന്നാണ് കോൺഗ്രസിന്റെ ആരോപണം.

ചിന്നക്കനാൽ വില്ലേജിലെ എൽ എ നമ്പർ 24/70-ൽ ഉൾപ്പെട്ടതും തണ്ടപ്പേര് നമ്പർ 1718-ൽ പെട്ടതുമായ റവന്യൂ ഭൂമിയാണ് ഇപ്പോൾ കൈയേറ്റക്കാരുടെ പിടിയിലായിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ഡോ. വർഗീസ് എന്ന വ്യക്തിയുടെ കൈവശം ഉണ്ടായിരുന്ന ഈ ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് 2010-ൽ ഹൈക്കോടതി കണ്ടെത്തുകയും തുടർന്ന് സർക്കാർ ഈ ഭൂമി ഏറ്റെടുക്കുകയും ചെയ്തു. ഇതിനൊപ്പം തന്നെ വ്യാജമായി ചമച്ച പട്ടയവും തണ്ടപ്പേരും റദ്ദാക്കിക്കൊണ്ട് തഹസിൽദാർ ഉത്തരവും ഇറക്കിയിരുന്നു.

എന്നാൽ ഈ വസ്തുതകളെല്ലാം മറച്ചുവെച്ചുകൊണ്ട്, ഹൈക്കോടതിയിൽ നിന്നും തങ്ങൾക്ക് അനുകൂല ഉത്തരവ് ലഭിച്ചിട്ടുണ്ടെന്ന വ്യാജ പ്രചാരണം നടത്തിയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്.

ഈ സ്ഥലം വെട്ടിത്തെളിച്ചതിന്റെ പിന്നിൽ സി.പി.എമ്മിന്റെ പ്രാദേശിക നേതാവിന്റെ ഗൂഢാലോചനയുണ്ട് എന്നും റവന്യു ഉദ്യോഗസ്ഥർ അടിയന്തിരമായി ഇടപെട്ട് ഭൂമി സംരക്ഷിക്കണമെന്നും കോൺഗ്രസ് ചിന്നക്കനാൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വേൽമണി ആവശ്യപ്പെട്ടു.

ഭൂമി കൈയേറ്റത്തിനെതിരെ കോൺഗ്രസ് ചിന്നക്കനാൽ മണ്ഡലം കമ്മിറ്റി ശാന്തൻപാറ പൊലീസ് ഇൻസ്പെക്ടർക്കും ദേവികുളം സബ് കളക്ടർക്കും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ലയങ്ങളിൽ ദുരിതജീവിതം നയിക്കുന്ന പാവപ്പെട്ട തൊഴിലാളികൾക്ക് നൽകാതെ, ഭൂമാഫിയയ്ക്ക് റവന്യൂ ഭൂമി തട്ടിയെടുക്കാൻ അധികാരികൾ കൂട്ടുനിന്നാൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് കോൺഗ്രസിന്റെ തീരുമാനം.

Congress Raises Alarm Over Alleged Illegal Occupation of Revenue Land in Idukki.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് ആര്?; എസ്‌ഐടി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് ധരിച്ച് 'സമ്പന്ന ജീവിതം', വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപണം; പടിയിറക്കത്തില്‍ നിന്ന് പ്രതിപക്ഷ നേതാവിലേക്ക്; ആരാണ് ഋതബ്രത ബാനര്‍ജി?

കേരളത്തിലെ പോളിടെക്‌നിക് കോളേജുകളിൽ അഡ്മിഷൻ നേടാം; എങ്ങനെ അപേക്ഷിക്കണം?

'ഞാനും എന്റെ കുടുംബവും കുറെ അനുഭവിച്ചു, നിരപരാധിത്വം തെളിയിക്കാൻ ഹൈക്കോടതി വരെ പോയി'; കാഫിർ സ്‌ക്രീൻഷോട്ടിൽ സത്യം തെളിയട്ടെ: എം എസ് എഫ് നേതാവ്

കുവൈത്തിലെ ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടത് ഇന്ത്യന്‍ പൗരന്‍; 60 പേര്‍ക്ക് പരിക്ക്

SCROLL FOR NEXT