രേവതി/ ടെലിവിഷൻ ദൃശ്യം 
Kerala

ആഭരണത്തെ ചൊല്ലി നിരന്തരം കളിയാക്കൽ; ഭർതൃ വീട്ടിൽ മാനസിക പീഡനം; യുവതി ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു 

ആഭരണത്തെ ചൊല്ലി നിരന്തരം കളിയാക്കൽ; ഭർതൃ വീട്ടിൽ മാനസിക പീഡനം; യുവതി ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു 

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കുണ്ടറയിൽ ആറ്റിലേക്കു ചാടി യുവതി ആത്മഹത്യ ചെയ്തു. കിഴക്കേകല്ലട നിലമേൽ സ്വദേശി സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണനാണ് മരിച്ചത്. കടപുഴ പാലത്തിൽ നിന്ന് കല്ലടയാറ്റിലേക്കാണ് യുവതി ചാടിയത്. സ്ത്രീധനത്തെ ചൊല്ലിയുളള ഭർതൃ വീട്ടുകാരുടെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് രേവതിയുടെ ബന്ധുക്കൾ ആരോപിച്ചു. 

രേവതിയെ നാട്ടുകാർ കരയ്‌ക്കെത്തിച്ച് ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. പവിത്രേശ്വരം കല്ലുംമൂട് കുഴിവിള വീട്ടിൽ കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകളാണ്. 

നിലമേൽ സൈജു ഭവനിൽ സൈജുവുമായി കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കു ശേഷം സൈജു വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങി. 

മരണത്തെക്കുറിച്ച് രേവതിയുടെ ബന്ധുക്കൾ പറയുന്നതിങ്ങനെ- നിർധന കുടുംബമാണ് രേവതിയുടേത്. കോവിഡ് കാലമായതിനാൽ വിവാഹത്തിന് ആഭരണങ്ങൾ വാങ്ങുന്നതിനൊന്നും സാധിച്ചിരുന്നില്ല. വിവാഹത്തിന് ശേഷം ഭർതൃ വീട്ടിലെത്തിയപ്പോൾ ഇതിനെച്ചൊല്ലി കളിയാക്കലും മറ്റും തുടർന്നെന്നാണ് പരാതി. കാലിൽ കിടക്കുന്ന വെള്ളിക്കൊലുസ് എത്ര പവനാണെന്ന് ഭർതൃ പിതാവ് നിരന്തരം കളിയാക്കി ചോദിച്ചു. 

പിന്നീട് രേവതിയുടെ വീട്ടുകാർ ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ലഭിച്ച വിവാഹ ധനസഹായമായ 70,000 രൂപ കൊണ്ട് സ്വർണ കൊലുസ് വാങ്ങി നൽകി. പിന്നീട് സ്വർണമാലയെച്ചൊല്ലിയായി മാനസിക പീഡനം. സംഭവത്തിൽ കിഴക്കേ കല്ലട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം