രേവതി/ ടെലിവിഷൻ ദൃശ്യം 
Kerala

ആഭരണത്തെ ചൊല്ലി നിരന്തരം കളിയാക്കൽ; ഭർതൃ വീട്ടിൽ മാനസിക പീഡനം; യുവതി ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു 

ആഭരണത്തെ ചൊല്ലി നിരന്തരം കളിയാക്കൽ; ഭർതൃ വീട്ടിൽ മാനസിക പീഡനം; യുവതി ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കുണ്ടറയിൽ ആറ്റിലേക്കു ചാടി യുവതി ആത്മഹത്യ ചെയ്തു. കിഴക്കേകല്ലട നിലമേൽ സ്വദേശി സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണനാണ് മരിച്ചത്. കടപുഴ പാലത്തിൽ നിന്ന് കല്ലടയാറ്റിലേക്കാണ് യുവതി ചാടിയത്. സ്ത്രീധനത്തെ ചൊല്ലിയുളള ഭർതൃ വീട്ടുകാരുടെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് രേവതിയുടെ ബന്ധുക്കൾ ആരോപിച്ചു. 

രേവതിയെ നാട്ടുകാർ കരയ്‌ക്കെത്തിച്ച് ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. പവിത്രേശ്വരം കല്ലുംമൂട് കുഴിവിള വീട്ടിൽ കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകളാണ്. 

നിലമേൽ സൈജു ഭവനിൽ സൈജുവുമായി കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കു ശേഷം സൈജു വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങി. 

മരണത്തെക്കുറിച്ച് രേവതിയുടെ ബന്ധുക്കൾ പറയുന്നതിങ്ങനെ- നിർധന കുടുംബമാണ് രേവതിയുടേത്. കോവിഡ് കാലമായതിനാൽ വിവാഹത്തിന് ആഭരണങ്ങൾ വാങ്ങുന്നതിനൊന്നും സാധിച്ചിരുന്നില്ല. വിവാഹത്തിന് ശേഷം ഭർതൃ വീട്ടിലെത്തിയപ്പോൾ ഇതിനെച്ചൊല്ലി കളിയാക്കലും മറ്റും തുടർന്നെന്നാണ് പരാതി. കാലിൽ കിടക്കുന്ന വെള്ളിക്കൊലുസ് എത്ര പവനാണെന്ന് ഭർതൃ പിതാവ് നിരന്തരം കളിയാക്കി ചോദിച്ചു. 

പിന്നീട് രേവതിയുടെ വീട്ടുകാർ ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ലഭിച്ച വിവാഹ ധനസഹായമായ 70,000 രൂപ കൊണ്ട് സ്വർണ കൊലുസ് വാങ്ങി നൽകി. പിന്നീട് സ്വർണമാലയെച്ചൊല്ലിയായി മാനസിക പീഡനം. സംഭവത്തിൽ കിഴക്കേ കല്ലട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

SCROLL FOR NEXT