നിപ ഐസൊലേഷൻ വാർഡ്/ ടിവി ദൃശ്യം 
Kerala

മാസ്‌കും സാമൂഹിക അകലവും നിര്‍ബന്ധം, പൊതുപരിപാടികള്‍ വേണ്ട; കോഴിക്കോട് നിയന്ത്രണങ്ങള്‍ അടുത്തമാസം ഒന്നുവരെ

കോഴിക്കോട് ജില്ലയില്‍ നിപ നിയന്ത്രണങ്ങള്‍ അടുത്തമാസം ഒന്നുവരെ തുടരാന്‍ തീരുമാനം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിപ നിയന്ത്രണങ്ങള്‍ അടുത്തമാസം ഒന്നുവരെ തുടരാന്‍ തീരുമാനം. അത്യാവശ്യമല്ലാത്ത പൊതുപരിപാടികള്‍ മാറ്റിവെയ്ക്കാനും മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും തുടരാനും വിദഗ്ധ സമിതി നിര്‍ദേശിച്ചു. ഈ ദിവസങ്ങളില്‍ ബീച്ചുകളിലും പാര്‍ക്കുകളിലും പ്രവേശനം അനുവദിക്കില്ലെന്ന് വിദഗ്ധ സമിതി നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

നിപ നിയന്ത്രണ വിധേയമായെങ്കിലും സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ഐസൊലേഷനില്‍ കഴിയുന്നതിന്റെ കാലാവധി തീരാന്‍ ഇനി ദിവസങ്ങള്‍ അവശേഷിക്കുന്ന പശ്ചാത്തലത്തിലാണ് നേരത്തെ തീരുമാനിച്ച നിപ നിയന്ത്രണങ്ങള്‍ ഈ മാസം അവസാനം വരെ തുടരാന്‍ വിദഗ്ധ സമിതി നിര്‍ദേശിച്ചത്. പൊതുപരിപാടികള്‍ക്കാണ് പ്രധാനമായി നിയന്ത്രണം ഉള്ളത്. അത്യാവശ്യമല്ലാത്ത പൊതു പരിപാടികള്‍ മാറ്റിവെയ്ക്കണമെന്നാണ് നിര്‍ദേശം.ഒപ്പം ഒക്ടോബര്‍ ഒന്നുവരെ മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമായി തുടരണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. 

കൂടാതെ ബീച്ചുകളിലും പാര്‍ക്കുകളിലും ഈ മാസം അവസാനം വരെ പ്രവേശനം അനുവദിക്കില്ലെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.അതിനിടെ വടകര താലൂക്കിലെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനും വിദഗ്ധസമിതി നിര്‍ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT