prosecution says it is satisfied with the verdict screen grab
Kerala

ചെന്താമര നന്നാവുമെന്ന പ്രതീക്ഷയില്ല, മാനസികമായി ഒരു പ്രശ്നവുമില്ലെന്ന് കോടതി; 'പരോള്‍ കരുതലോടെ വേണം'

പ്രോസിക്യൂഷന്റൈ എല്ലാ വാദങ്ങളും കോടതി അംഗീകരിച്ചുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: നെന്മാറ സജിത വധക്കേസ് പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചതില്‍ തൃപ്തനാണെന്ന് പ്രോസിക്യൂഷന്‍. ജീവപര്യന്തമെന്നാല്‍ ജീവിതാവസാനം വരെയെന്നാണ്. എത്ര വര്‍ഷമാണ് ജയില്‍ ജീവിതമെന്നത് സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദമെങ്കിലും ഈ കുറ്റകൃത്യത്തിന് കിട്ടേണ്ട ശിക്ഷയാണ് കോടതി വിധിച്ചത്. പ്രോസിക്യൂഷന്റൈ എല്ലാ വാദങ്ങളും കോടതി അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പരോള്‍ കൊടുക്കരുതെന്ന് പറയാന്‍ ഈ കോടതിക്ക് അധികാരമില്ലെന്നും എന്നാല്‍ അത്തരമൊരു സാഹചര്യമുണ്ടാവുമ്പോള്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും എല്ലാ സാക്ഷികള്‍ക്കും മുഴുവന്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും വിധി പ്രസ്താവിക്കുമ്പോള്‍ കോടതി പറഞ്ഞുവെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

മാനസികമായ ഒരു പ്രശ്‌നവും പ്രതിക്ക് ഇല്ലെന്നും കോടതി പറഞ്ഞു. പ്രതി നന്നാവുമെന്ന പ്രതീക്ഷയില്ലെന്നും കോടതി പറഞ്ഞു. മൂന്നേകാല്‍ ലക്ഷമാണ് കോടതി നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്. പ്രതിയുടെ പേരില്‍ വസ്തുവകള്‍ ഉണ്ടെങ്കില്‍ അത് കണ്ട് കെട്ടി സജിതയുടെ കുടുംബത്തിന് നല്‍കണമെന്നും കോടതി വിധിയിലുണ്ട്. എന്നാല്‍ ചെന്താമര പണം നല്‍കുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ലീഗല്‍ സര്‍വീസ് അതോറിറ്റി പണം നല്‍കുമെന്നും കോടതി പറഞ്ഞു. ചെന്താമരയുടെ സഹോദരനും ഭാര്യയും ഉള്‍പ്പെടെ കൂറുമാറിയില്ല എന്നത് വലിയ ആശ്വാസമാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. സാക്ഷികള്‍ക്ക് ഭയമുണ്ടായിരുന്നു. അവരെ പറഞ്ഞ് മനസിലാക്കുകയായിരുന്നു വലിയ പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു.

Sajitha Murder Case Verdict: Court says there is no hope that Chenthamara will return to good behavior, prosecution says it is satisfied with the verdict

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT