പ്രതീകാത്മക ചിത്രം 
Kerala

പോള നിറഞ്ഞതിനാൽ ബോട്ട് ഇറക്കാനായില്ല, കോവിഡ് ബാധിതൻ ചികിത്സ ലഭിക്കാതെ മരിച്ചു

കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ കുമരകത്ത് കോവിഡ് ബാധിതൻ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചീപ്പുങ്കൽ: കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ കുമരകത്ത് കോവിഡ് ബാധിതൻ മരിച്ചു. തോട്ടിൽ പോള നിറഞ്ഞതിനാൽ രോ​ഗിയെ ബോട്ടുമാർ​ഗം ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ വന്നതാണ് വിനയായത്.

അയ്മനം പഞ്ചായത്തിലെ വാദ്യമേക്കറി കറുകപ്പറമ്പിൽ രാജപ്പൻ(60) ആണ് മരിച്ചത്.  കോവിഡ് ബാധിതനായി വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു രാജപ്പൻ. ഞായറാഴ്ച രാത്രി 9 മണിയോടെ ശ്വാസതടസം അനുഭവപ്പെട്ടു. പെണ്ണാർ തോട്ടിൽ പോള നിറഞ്ഞതിനാൽ രാത്രിയിൽ ബോട്ട് ഓടിക്കാൻ കഴിഞ്ഞില്ല. 

തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു മരണം. വെള്ളിയാഴ്ച പനിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വാഹന സൗകര്യം ഇല്ലാത്തതിനാല്ഡ വാദ്യമേക്കരയിലെ ആളുകൾ പെണ്ണാർതോട്ടിലൂടെ ബോട്ടിലാണ് പുറം ലോകത്തേക്ക് എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കിഫ്ബിയിൽ ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ ഒഴിവ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

SCROLL FOR NEXT