കോവിഡ് വാക്‌സിന്‍ കൊച്ചിയിലെത്തി / ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ചിത്രം 
Kerala

കാത്തിരിപ്പിന് വിരാമം ; കോവിഡ് വാക്‌സിന്‍ കൊച്ചിയിലെത്തി, പ്രതീക്ഷ ( വീഡിയോ)

ശനിയാഴ്ചയാണ് കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കുക

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കേരളത്തിലേക്കുള്ള ആദ്യഘട്ട കോവിഡ് വാക്‌സിന്‍ കൊച്ചിയിലെത്തി. 25 പെട്ടി കോവിഡ് വാക്‌സിനാണ് ഗോ എയര്‍ വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ എത്തിച്ചത്. ഇതില്‍ 10 പെട്ടി വാക്‌സിന്‍ കോഴിക്കോട്ടേക്ക് റോഡുമാര്‍ഗം കൊണ്ടുപോകും. 15 പെട്ടി വാക്‌സിന്‍ എറണാകുളം അടക്കമുള്ള ജില്ലകളിലേക്കുള്ളതാണ്.

മധ്യകേരളത്തിലെ ജില്ലയിലേക്കുള്ള കോവിഡ് വാക്‌സിന്‍ എറണാകുളം ജനറല്‍ ആശുപത്രിയിലാകും സൂക്ഷിക്കുക. ഇവിടെ നിന്നാകും മധ്യകേരളത്തിലെ മറ്റു ജില്ലകളിലേക്ക് വിതരണം ചെയ്യുക. തിരുവനന്തപുരത്തേക്കുള്ള വാക്‌സിന്‍ വൈകീട്ട് ആറുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കും. 

ശനിയാഴ്ചയാണ് കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കുക. എറണാകുളത്ത് ആദ്യദിനത്തില്‍ 1200 പേര്‍ക്ക് കുത്തിവെയ്പ്പ് നടക്കും. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടത്തുക. കോവിഡ് വ്യാപനം കൂടുതലുള്ള എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍. ജില്ലയില്‍ 12 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടത്തുക. 

തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളും മറ്റ് ജില്ലകളില്‍ ഒന്‍പത് കേന്ദ്രങ്ങളുമാണ് ഉള്ളത്. ആദ്യ ദിനത്തില്‍ 13,330 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഒരോ കേന്ദ്രത്തിലും 100 പേര്‍ക്ക് വീതമാകും വാക്‌സിന്‍ വിതരണം. രാജ്യത്ത് ആദ്യ ഘട്ടത്തില്‍ 3 കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

SCROLL FOR NEXT