ഫയല്‍ ചിത്രം 
Kerala

കോവിഷീല്‍ഡ് വാക്‌സിന്‍: ഹൈക്കോടതി വിധിയോട് പൂര്‍ണയോജിപ്പ്; തീരുമാനമെടുക്കേണ്ടത് കേന്ദ്രം

ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും കേന്ദ്ര സര്‍ക്കാരിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിലപാട് അറിയിക്കും.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഷീല്‍ഡ് വാക്‌സിന്‍ ഇടവേളയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ്ണ യോജിപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും പിണറായി പറഞ്ഞു. 

കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസ് 28ദിവസങ്ങള്‍ക്ക് ശേഷം എടുക്കാമെന്നാണ് ഹൈക്കോടതി വിധി പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും കേന്ദ്ര സര്‍ക്കാരിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിലപാട് അറിയിക്കും. ഹൈക്കോടതി ഉത്തരവിന് അനുമതി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

അതേസമയം സംസ്ഥാനത്ത് ഒന്നും രണ്ടും ഉള്‍പ്പെടെ ആകെ വാക്‌സിനേഷന്‍ മൂന്ന് കോടി കടന്നു. ഇതുവരെ 3,01,00,716 ഡോസ് വാക്‌സിനാണ് നല്‍കിയത്. സംസ്ഥാനത്ത് വാക്‌സിനേഷന്‍ ദേശീയ ശരാശരിയേക്കാളും കൂടുതലാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വാക്‌സിന്‍ ക്ഷാമം കാരണം കഴിഞ്ഞ ദിവസങ്ങളില്‍ വാക്‌സിനേഷനില്‍ തടസം നേരിട്ടു. ഇന്നലെ സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്‌സിന്‍ എത്തി. ഇതോടെ വാക്‌സിനേഷന്‍ കാര്യക്ഷമമായി നടന്നു വരുന്നു. വാക്‌സിന്‍ തീരുന്ന മുറയ്ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

ബെസ്റ്റ് ആക്ടർ ചാത്തൻ തൂക്കി; 'ഏഴാമത്തെ അത്ഭുതം'; ഒരേ ഒരു മമ്മൂക്ക!

SCROLL FOR NEXT