ലക്ഷദ്വീപ് കലക്ടര്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ 
Kerala

ഗോവധം നിരോധിച്ചു; കുട്ടികള്‍ക്ക് നല്ലത് മീനും മുട്ടയും; നടപടികള്‍ ലക്ഷദ്വീപ് നിവാസികളുടെ ഭാവിക്ക് വേണ്ടി; കലക്ടര്‍

ലക്ഷദ്വീപിലെ പുതിയ ഭരണപരിഷ്‌കാരങ്ങള്‍ ദ്വീപ് നിവാസുകളുടെ ഭാവിക്ക് വേണ്ടിയാണെന്ന് കലക്ടര്‍ അസ്‌കര്‍ അലി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലക്ഷദ്വീപിലെ പുതിയ ഭരണപരിഷ്‌കാരങ്ങള്‍ ദ്വീപ് നിവാസുകളുടെ ഭാവിക്ക് വേണ്ടിയാണെന്ന് കലക്ടര്‍  അസ്‌കര്‍ അലി. ദ്വീപില്‍ നടക്കുന്നത് വികസന പ്രവര്‍ത്തനങ്ങളാണെന്നും ചില സ്ഥാപിത താത്പര്യക്കാര്‍ അതിന്റെ പേരില്‍ കുപ്രചാരണം നടത്തുകയാണെന്നും കലക്ടര്‍ പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബില്‍ വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു ലക്ഷദ്വീപ് കലക്ടര്‍.

ടൂറിസം രംഗത്ത് മികച്ച മുന്നേറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യമിടുന്നത്. മദ്യലൈസന്‍സ് നല്‍കിയത് ടൂറിസ്റ്റുകള്‍ക്ക് വേണ്ടിയാണെന്നും തദ്ദേശീയര്‍ക്കല്ലെന്നും അസ്ഗര്‍ അലി പറഞ്ഞു. അഗത്തി വിമാനത്താവളം നവീകരിക്കുമെന്നും ഇന്റര്‍നെറ്റ് സംവിധാനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷദ്വീപിലെ അനധികൃത കയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചത്. ദ്വീപില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായും മയക്കുമരുന്ന് കേസുകള്‍ വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു.  ലക്ഷദ്വീപിനെ ആരോഗ്യമേഖലയില്‍ സ്വയം പര്യാപ്തമാക്കും. മികച്ച ആരോഗ്യസംവിധാനങ്ങള്‍ ഉറപ്പാക്കും. കവരത്തിയിലും മിനിക്കോയിയിലും അഗത്തിയിലും പുതിയ ആശുപത്രികള്‍ പണിയുമെന്നും അദ്ദേഹം പറഞ്ഞു. 

ദ്വീപില്‍ ഗോവധം നിരോധനനിയമം നടപ്പാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചഭക്ഷണത്തിന് മാംസാഹാരമുണ്ട്. ബീഫും ചിക്കനും ഉച്ചഭക്ഷണത്തില്‍ നിന്നും മാറ്റിയിട്ടുണ്ട്. ഇത് കിട്ടാനുള്ള ലഭ്യതക്കുറവ് കൊണ്ടാണ് ഇത് മാറ്റിയത്. മീനും മുട്ടയും കഴിക്കാമെന്നും ഇതാണ് കുട്ടികള്‍ക്ക് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപിന്റെ സംരക്ഷണത്തിനും വികസനത്തിനുമായി 5000 കോടിയുടെ പാക്കേജ് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21